'കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു'; ശ്രീപ്രിയ പറഞ്ഞെന്ന് സഹോദരി

മൂന്ന് മാസമായി കുഞ്ഞിനെ കാണാനില്ലാതായതോടെ കുഞ്ഞ് എവിടെയെന്ന് ശ്രീപ്രിയയോട് ചോദിച്ചു. കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതായി ശ്രീപ്രിയ പറഞ്ഞുവെന്ന് വിജയ
'കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു'; ശ്രീപ്രിയ പറഞ്ഞെന്ന് സഹോദരി

തിരൂർ: തിരൂരിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ ശ്രീപ്രിയയുടെ സഹോദരി വിജയയുടെ വെളിപ്പെടുത്തൽ. മൂന്ന് മാസമായി കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്ന് വിജയ റിപ്പോർട്ടറിനോട് പറഞ്ഞു. പൊലീസിനെ താനാണ് വിവരമറിയിച്ചത്. മൂന്ന് മാസമായി കുഞ്ഞിനെ കാണാനില്ലാതായതോടെ കുഞ്ഞ് എവിടെയെന്ന് ശ്രീപ്രിയയോട് ചോദിച്ചു. കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതായി ശ്രീപ്രിയ പറഞ്ഞു.

ശ്രീപ്രിയയയുടെ സുഹൃത്ത് ജയസൂര്യനും, അയാളുടെ പിതാവും ചേർന്നാണ് കുഞ്ഞിനെ മർദ്ദിച്ചത്. കുട്ടിയെ വേണ്ടാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു. മൂന്ന് മാസം മുൻപാണ് കൊലപ്പെടുത്തിയതെന്നും ശ്രീപ്രിയ പറഞ്ഞതായി വിജയ വ്യക്തമാക്കി. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ശ്രീപ്രിയയെ ജയസൂര്യൻ ഭീഷണിപ്പെടുത്തി. തിരൂരിലെ വാടകവീട്ടിൽ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും വിജയ പറഞ്ഞു.

യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്. തമിഴ്നാട് കടലൂർ സ്വദേശി ശ്രീപ്രിയ, സുഹൃത്ത് ജയസൂര്യൻ എന്നിവർ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com