'കുഞ്ഞിനെ ഹിന്ദിക്കാര്‍ കൊണ്ടുപോയെന്ന് അവള്‍ പറഞ്ഞു, വീണ്ടും ചോദിച്ചപ്പോള്‍ അടിച്ചു കൊന്നതാണെന്ന്'

'പണിക്ക് വന്ന ഹിന്ദിക്കാര്‍ക്ക് എന്തിനാ കുട്ടിയെന്ന് ഞാന്‍ ചോദിച്ചു. വീണ്ടും ചോദിച്ചപ്പോഴാണ് കുഞ്ഞിനെ കൊന്ന കാര്യം വെളിപ്പെടുത്തിയത്'
'കുഞ്ഞിനെ ഹിന്ദിക്കാര്‍ കൊണ്ടുപോയെന്ന് അവള്‍ പറഞ്ഞു, വീണ്ടും ചോദിച്ചപ്പോള്‍ അടിച്ചു കൊന്നതാണെന്ന്'

മലപ്പുറം: തിരൂരില്‍ കാണാതായ കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് കുഞ്ഞിന്റെ അമ്മയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീപ്രിയ, ആണ്‍സുഹൃത്ത് ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂന്ന് മാസം മുമ്പ് കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഓടയില്‍ നിന്നാണ് ഇന്ന് കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു അഴുകിയ നിലയിലുള്ള മൃതദേഹം. അമ്മയെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കുഞ്ഞിനെ ജയസൂര്യനും പിതാവും ചേര്‍ന്ന് ക്രൂരമായി അടിച്ചു കൊലപ്പെടുത്തിയതാണെന്ന് ശ്രീപ്രിയയുടെ സഹോദരി വിജയ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി ജയസൂര്യക്കൊപ്പം ശ്രീപ്രിയ തിരൂരിലെത്തിയത്. ശ്രീപ്രിയയുടെ ഭര്‍ത്താവും വീട്ടുകാരും അടക്കം ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെ മലപ്പുറത്തുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് അന്വേഷിച്ചെത്തിയെങ്കിലും കണ്ടില്ല. തിരികെ പോകാനൊരുങ്ങുമ്പോള്‍ യാദൃശ്ചികമായി ഒരു ഹോട്ടലില്‍ വെച്ചാണ് ശ്രീപ്രിയയെ കണ്ടതെന്ന് വിജയ പറഞ്ഞു.

കുട്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ആദ്യം ഒന്നും പറയാന്‍ തയ്യാറായില്ല. പിന്നെ ഹിന്ദിക്കാര്‍ കൊണ്ടുപോയെന്ന് പറഞ്ഞു. ട്രെയിനില്‍ കൂടെയുണ്ടായിരുന്ന ഹിന്ദിക്കാര്‍ താന്‍ ഉറങ്ങിയപ്പോള്‍ കുട്ടിയുമായി കടന്നു കളഞ്ഞെന്നായിരുന്നു ആദ്യം ശ്രീപ്രിയ പറഞ്ഞത്. പണിക്ക് വന്ന ഹിന്ദിക്കാര്‍ക്ക് എന്തിനാ കുട്ടിയെന്ന് താന്‍ ചോദിച്ചു. വീണ്ടും ചോദിച്ചപ്പോഴാണ് കുഞ്ഞിനെ കൊന്ന കാര്യം വെളിപ്പെടുത്തിയത്. ജയസൂര്യനും അയാളുടെ അച്ഛനും കുട്ടിയെ അടിച്ചു കൊന്നെന്നും ആ സമയം ശ്രീപ്രിയയെ മുറിയില്‍ പൂട്ടിയിട്ടെന്നും തന്നോട് പറഞ്ഞതായും വിജയ വെളിപ്പെടുത്തി.

11 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ വിവരം ഇന്നാണു പുറത്തറിഞ്ഞത്. മൂന്നു മാസം മുമ്പ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ അമ്മ തമിഴ്നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു സ്റ്റെപ്പില്‍ ഉപേക്ഷിച്ചുവെന്നാണ് ശ്രീപ്രിയ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് ഇവര്‍ക്കൊപ്പം പൊലീസ് തൃശൂരില്‍ എത്തിയത്.

മൂന്ന് മാസമായി കുഞ്ഞിനെ കാണാനില്ലായിരുന്നു. പൊലീസിനെ താനാണ് വിവരമറിയിച്ചതെന്ന് വിജയ പറഞ്ഞിരുന്നു. കുട്ടിയെ വേണ്ടാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയത്. മൃതദേഹം ബാഗിലാക്കി തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചു. മൂന്ന് മാസം മുന്‍പാണ് കൊലപ്പെടുത്തിയത്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ശ്രീപ്രിയയെ ജയസൂര്യന്‍ ഭീഷണിപ്പെടുത്തി. തിരൂരിലെ വാടകവീട്ടില്‍ വെച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും വിജയ വെളിപ്പെടുത്തിയിരുന്നു. മൂന്നു മാസം മുമ്പാണ് ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് തിരൂരിലെത്തിയത്.

'കുഞ്ഞിനെ ഹിന്ദിക്കാര്‍ കൊണ്ടുപോയെന്ന് അവള്‍ പറഞ്ഞു, വീണ്ടും ചോദിച്ചപ്പോള്‍ അടിച്ചു കൊന്നതാണെന്ന്'
തിരൂരിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കിട്ടി; കണ്ടെത്തിയത് തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ ഓടയിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com