പിണറായിയെ രണ്ടാമതാക്കി കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് കണ്ണൂർ, വി ഡി സതീശനെ പിന്തുണച്ച് കോട്ടയം

കണ്ണൂരിൽ സർവ്വെയിൽ പങ്കെടുത്തവരിൽ 41.4 ശതമാനം കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചു. വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന് കോട്ടയത്ത് 23.1 ശതമാനം പേർ അഭിപ്രായപ്പെട്ടു.
പിണറായിയെ രണ്ടാമതാക്കി കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് കണ്ണൂർ, വി ഡി സതീശനെ പിന്തുണച്ച് കോട്ടയം

ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെ തിരഞ്ഞെടുക്കുമെന്ന റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിലെ ചോദ്യത്തിന് കെ കെ ശൈലജയെന്ന് ഉത്തരം പറഞ്ഞ് കണ്ണൂരും വി ഡി സതീശനെ പിന്തുണച്ച് കോട്ടയവും. കണ്ണൂരിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേർ പിന്തുണച്ചത് കെ കെ ശൈലജയെ. 41.4 ശതമാനമാണ് കണ്ണൂരിൽ കെ കെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത്. വി ഡി സതീശൻ മുഖ്യമന്ത്രി ആകട്ടെയെന്ന് കോട്ടയത്ത് 23.1 ശതമാനം പേർ അഭിപ്രായപ്പെട്ടു.

കണ്ണൂരിൽ കെ കെ ശൈലജയ്ക്ക് പിന്നിൽ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് രണ്ടാമതെത്തിയിരിക്കുന്നത് പിണറായി വിജയനാണ്. 13.4 ശതമാനമാണ് പിണറായി വിജയൻ മുഖ്യമന്ത്രി ആകട്ടെയെന്ന് അഭിപ്രായപ്പെട്ടത്. വി ഡി സതീശനെ 11.2 ശതമാനവും കെ സുധാകരനെ 9.5 ശതമാനവും സുരേഷ് ഗോപിയെ 9.4 ശതമാനവും ശശി തരൂരിനെ 7.2 ശതമാനവും രമേശ് ചെന്നിത്തലയെ 2.5 ശതമാനവും കെ സി വേണുഗോപാലിനെ 1,7 ശതമാനവും എം വി ഗോവിന്ദനെ 1.4 ശതമാനവും കെ സുരേന്ദ്രനെ 1.2 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. അറിയില്ലെന്ന് അഭിപ്രായം പറഞ്ഞത് 1.1 ശതമാനമാണ്.

കോട്ടയത്ത് വി ഡി സതീശന് പിന്നിൽ മുഖ്യമന്ത്രി സ്ഥാനത്ത് ഏറ്റവും കൂടുതൽ അളുകൾ പിന്തുണയ്ക്കുന്നത് സുരേഷ് ഗോപിയെയാണ്. 22 ശതമാനം ആളുകൾ സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് അഗ്രഹിക്കുന്നു. കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 17.6 ശതമാനവും പിണറായി വിജയനെ 12.8 ശതമാനവും ശശി തരൂരിനെ 11.6 ശതമാനവും രമേശ് ചെന്നിത്തലയെ 6.8 ശതമാനവും കെ സുരേന്ദ്രനെ 1.7 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചു. കെ സുധാകരനെയും കെ സി വേണുഗോപാലിനെയും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരും നിർദ്ദേശിച്ചില്ല. അറിയില്ലെന്ന് അഭിപ്രായം പറഞ്ഞത് 4.4 ശതമാനമാണ്.

കണ്ണൂരിൽ രാഹുൽ ഗാന്ധിയെയാണ് കൂടുതൽ പേർ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത്. രാഹുൽ ഗാന്ധിയെ 41.9 ശതമാനം പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണച്ചത്. നരേന്ദ്ര മോദിയെ 34 ശതമാനവും ശശി തൂരിനെ 5.3 ശതമാനവും അരവിന്ദ് കെജ്‌രിവാളിനെ 3.2 ശതമാനവും മമത ബാനർജിയെ 2.7 ശതമാനവും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 1.2 ശതമാനവും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചു. നിതിഷ് കുമാറിനെ ആരും പിന്തുണച്ചില്ല. അറിയില്ലെന്ന് 11.7 ശതമാനം അഭിപ്രായപ്പെട്ടു.

കോട്ടയത്ത് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേർ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചത് രാഹുൽ ഗാന്ധിയെയാണ്. 34. 2 ശതമാനം പേർ കോട്ടയത്ത് പ്രധാമന്ത്രി സ്ഥാനത്തേയ്ക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ചു. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത് 33.1 ശതമാനമാണ്. അരവിന്ദ് കെജ്‌രിവാളിനെ 12.2 ശതമാനവും ശശി തരൂരിനെ 9.2 ശതമാനവും മമത ബാനർജിയെ 4.4 ശതമാനവും മല്ലികാർജ്ജുൻ ഖർഗെയെ 3.1 ശതമാനവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിച്ചു. നിതിഷിനെ ആരും പിന്തുണച്ചില്ല. അറിയില്ലെന്ന് 3.8 ശതമാനം പ്രതികരിച്ചു.

കണ്ണൂരിൻ്റെ ചുവന്ന മണ്ണിൽ ഇത്തവണ യുഡിഎഫിന് അടിപതറുമെന്ന്  പ്രവചിച്ച് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. കണ്ണൂർ ഇത്തവണ എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും അഭിപ്രായപ്പെട്ടത്. കണ്ണൂർ എൽഡിഎഫിനൊപ്പമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 45.9 ശതമാനം പേർ അഭിപ്രായപ്പെട്ടു. വിജയം യുഡിഎഫിനൊപ്പമെന്ന് അഭിപ്രായപ്പെട്ടവർ 40 ശതമാനമാണ്. 13.4 ശതമാനം പേർ ബിജെപി വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 0.7 ശതമാനമാണ്.

കേരളാ കോൺഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ഇത്തവണ യുഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിക്കുമെന്ന് റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ പ്രവചിച്ചു. കോട്ടയത്ത് യുഡിഎഫ് വിജയിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്തവരിൽ 40 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൽഡിഎഫ് വിജയം പ്രവചിച്ചത് 38 ശതമാനം പേരാണ്. ബിജെപി വിജയിക്കുമെന്ന് 22 ശതമാനം അഭിപ്രായപ്പെട്ടു. അറിയില്ലെന്ന അഭിപ്രായം ആരും പങ്കുവെച്ചില്ല.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ 19223 വോട്ടർമാർ പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com