റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ആറ്റിങ്ങലിൻ്റെ മുഖ്യമന്ത്രി ശശി തരൂർ, മലപ്പുറത്തിൻ്റേത് വി ഡി സതീശൻ

സർവ്വെയിൽ പങ്കെടുത്ത ആറ്റിങ്ങലുകാരിൽ കൂടുതൽ പേർ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് നരേന്ദ്ര മോദിയെ, മലപ്പുറത്തിൻ്റെ പിന്തുണ രാഹുൽ ഗാന്ധിക്ക്
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ആറ്റിങ്ങലിൻ്റെ മുഖ്യമന്ത്രി ശശി തരൂർ, മലപ്പുറത്തിൻ്റേത് വി ഡി സതീശൻ

റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിനോട് പ്രതികരിച്ച് ആറ്റിങ്ങലും മലപ്പുറവും. അറ്റിങ്ങലിൽ സർവ്വെയിൽ പങ്കെടുത്തവരിൽ കൂടുതൽ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നത് ശശി തരൂരിനെ. 18.2 ശതമാനം ആളുകളാണ് ശശി തരൂരിനെ പിന്തുണയ്ക്കുന്നത്. കെ കെ ശൈലജയെ 17 ശതമാവും പിണറായി വിജയനെയും വി ഡി സതീശനെയും 16.5 ശതമാനം ആളുകൾ വീതവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അഗ്രഹിക്കുന്നുവെന്നാണ് സർവ്വെ ഫലങ്ങൾ നൽകുന്ന സൂചന. ബിജെപിയിൽ നിന്ന് സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്നാണ് സർവ്വെയിൽ പങ്കെടുത്ത 16 ശതമാനം ആളുകളും ആഗ്രഹിക്കുന്നത്. കെ സുരേന്ദ്രൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നത് 2 ശതമാനം ആളുകളാണ്. രമേശ് ചെന്നിത്തലയെ 5.4 ശതമാനവും കെ സുധാകരനെ 4.5 ശതമാനവും കെ സി വേണുഗോപാലിനെ 2 ശതമാനവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആരെന്ന ചോദ്യത്തിന് മലപ്പുറത്ത് കൂടുതൽ പേർ പിന്തുണച്ചത് വി ഡി സതീശനെയാണ്. 20.1 ശതമാനമാണ് സതീശൻ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. രമേശ് ചെന്നിത്തലയെ 18 ശതമാനവും ശശി തരൂരിനെ 17.2 ശതമാനവും കെ സുധാകരനെ 4.1 ശതമാനവും കെ സി വേണുഗോപാലിനെ 0.6 ശതമാനവും പിന്തുണയ്ക്കുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയാകമണെന്ന് സർവ്വെയിൽ പങ്കെടുത്ത മലപ്പുറത്തുകാരിൽ 17.2 ശതമാനം ആഗ്രഹിക്കുമ്പോൾ കെ കെ ശൈലജയെ 11.4 ശതമാനം പേർ പിന്തുണയ്ക്കുന്നു. സുരേഷ് ഗോപി മുഖ്യമന്ത്രിയാകണമെന്ന് 5.1 ശതമാനം അഭിപ്രായപ്പെടുമ്പോൾ കെ സുധാകരനെ പിന്തുണയ്ക്കുന്നത് 1.7 ശതമാനം മാത്രമാണ്. അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 4 ശതമാനമാണ്.

പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരാണെന്ന ചോദ്യത്തിന് സർവ്വെയിൽ പങ്കെടുത്ത ആറ്റിങ്ങലുകാരിൽ 44.7 ശതമാനവും പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെ. രാഹുൽ ഗാന്ധിയെ 36.3 ശതമാനം പിന്തുണയ്ക്കുമ്പോൾ ശശി തരൂരിന് 10.1 ശതമാനത്തിൻ്റെ പിന്തുണയുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 2.3 ശതമാനവും അരവിന്ദ് കെജ്‌രിവാൾ, മമതാ ബാനർജി എന്നിവരെ 1 ശതമാനവും പിന്തുണയ്ക്കുന്നു. 4.6 ശതമാനമാണ് അറിയില്ലെന്ന് അഭിപ്രായപ്പെട്ടത്.

മലപ്പുറം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. സർവ്വെയിൽ പങ്കെടുത്ത 72.8 ശതമാനം രാഹുലിനെ പിന്തുണയ്ക്കുമ്പോൾ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നത് 10.6 ശതമാനം മാത്രമാണ്. ശശി തരൂരിനെ 3.4 ശതമാനവും അരവിന്ദ് കെജ്‌രിവാളിനെ 3.3 ശതമാനവും കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേയെ 2.8 ശതമാനവും മമതാ ബാനർജിയെ 2.4 ശതമാനവും പിന്തുണയ്ക്കുന്നു. അറിയില്ലെന്ന മറുപടി പറഞ്ഞത് 4.7 ശതമാനമാണ്.

ആറ്റിങ്ങലിൽ 2019ലെ വിജയം യുഡിഎഫ് ആവർത്തിക്കുമെന്നാണ് സർവ്വെയിൽ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്. ആറ്റിങ്ങലിൽ യുഡിഎഫ് വിജയം ആവർത്തിക്കുമെന്ന് സർവ്വെയിൽ പങ്കെടുത്ത 37.7 ശതമാനം ആളുകളും അഭിപ്രായപ്പെടുമ്പോൾ 31.4 ശതമാനം എൽഡിഎഫ് വിജയിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. ബിജെപി വിജയിക്കുമെന്ന് 28.2 ശതമാനം പേർ അഭിപ്രായപ്പെട്ടു. അറിയില്ലെന്ന് 2.7 പേരും അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗിൻ്റെ മലപ്പുറം കോട്ടയ്ക്ക് ഇത്തവണയും ഇളക്കമില്ലെന്ന് വ്യക്തമാക്കി റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ. സർവ്വെയിൽ പങ്കെടുത്ത 52.5 ശതമാനം പേരും മലപ്പുറത്ത് യുഡിഎഫ് തന്നെയെന്ന അഭിപ്രായക്കാരാണ്. എൽഡിഎഫ് മലപ്പുറത്ത് വിജയിക്കുമെന്ന് 38.5 ശതമാനം പേർ അഭിപ്രായപ്പെടുന്നു. ബിജെപി വിജയിക്കുമെന്ന് 7.5 ശതമാനം പേർ അഭിപ്രായപ്പെട്ടു. 1.5 ശതമാനം അറിയില്ലെന്ന അഭിപ്രായക്കാരാണ്.

2024 ജനുവരി 28 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സർവെയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും 19223 വോട്ടർമാർ വീതം പങ്കാളികളായ സാമ്പിൾ സർവെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com