സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; കനഗോലു റിപ്പോർട്ട് നിർണ്ണായകം

അതിവേഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാണ് കോൺഗ്രസ് നീക്കം
സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; കനഗോലു റിപ്പോർട്ട് നിർണ്ണായകം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിന് തയ്യാറെടുത്ത് കോൺഗ്രസ്. ഫെബ്രുവരി നാലിന് കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ആദ്യ യോഗം തൃശ്ശൂരിൽ ചേരും. സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ ഹാരിഷ് ചൗധരിയും അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. അതിവേഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാനാണ് കോൺഗ്രസ് നീക്കം.

ചർച്ചകൾ വേഗത്തിലാക്കാന്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തിരഞ്ഞെടുപ്പ് കമ്മിറ്റി വിളിച്ചു ചേർത്തു. തൃശ്ശൂരിൽ ചേരുന്ന യോഗത്തിൽ സാധ്യത പട്ടിക തയ്യാറാക്കും. പിന്നീട് വിജയ സാധ്യത പരിശോധിച്ച് ഹൈക്കമാൻ്റ് അന്തിമ പട്ടിക പ്രഖ്യാപിക്കും. നിലവിൽ ആലപ്പുഴ, കണ്ണൂർ മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ളത്. സിറ്റിങ്ങ് എം പിമാർ എല്ലാവരും മത്സരിക്കണമെന്നാണ് തീരുമാനം.

സ്ഥാനാർത്ഥി നിർണ്ണയം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; കനഗോലു റിപ്പോർട്ട് നിർണ്ണായകം
'പെന്‍ഷന്‍ മുടക്കി സര്‍ക്കാര്‍', അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ സുധാകരന് മാത്രമാണ് ഇളവ്. നേരത്തെ മത്സരത്തിൽ നിന്നും പിന്മാറാൻ ടി എൻ പ്രതാപൻ, കെ മുരളീധരൻ എന്നിവർ നേതൃത്വത്തെ താല്പര്യം അറിയിച്ചിരുന്നു. സിറ്റിംഗ് എംപിമാർ പിന്മാറുന്നത് പ്രവർത്തകരുടെ ആത്മവീര്യം തകർക്കുമെന്നായിരുന്നു വിലയിരുത്തൽ. പിന്മാറ്റം പരാജയ ഭീതിയെന്ന് ചിത്രീകരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും നേതൃത്വം കരുത്തുന്നു. ഈ സാഹചര്യത്തിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം പാടില്ലെന്നാണ് ഹൈക്കമാൻ്റ് നിർദ്ദേശം.

തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ആദ്യ യോഗത്തിൽ സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ ഹാരിഷ് ചൗധരി, അംഗങ്ങളായ ജിഗ്നേഷ് മേവാനി, വിശ്വജിത്ത് കഥം എന്നിവരും പങ്കെടുക്കുന്നുണ്ട്. കെപിസിസി അധ്യക്ഷൻ ചെയർമാനായി 33 അംഗങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയിലുള്ളത്. സാധ്യത പട്ടിക തയ്യാറാക്കി ന്യൂഡല്‍ഹിയിലേക്ക് പോകുന്നതാണ് കോൺഗ്രസ് പതിവ്. ഇത്തവണ കാലതാമസം ഒഴിവാക്കാനാണ് സ്ക്രീനിങ്ങ് കമ്മിറ്റി അംഗങ്ങൾ നേരിട്ട് തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്ക് എത്തുന്നത്. അതേസമയം സിറ്റിംഗ് എംപിമാർ എല്ലാവരും മത്സരിക്കേണ്ടി വരുമെന്ന സൂചന ഹൈക്കമാൻഡ് നൽകുമ്പോഴും, കനഗോലുവിന്റെ സർവ്വേ റിപ്പോർട്ട് സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com