സഹകരണ ബാങ്ക് കുടിശിക; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടി

സഹകരണ സംഘങ്ങളിലെയും കേരള ബാങ്കിലെയും നിക്ഷേപങ്ങളുടെ പലിശ കൂട്ടി
സഹകരണ ബാങ്ക് കുടിശിക;  ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: സഹകരണ ബാങ്ക് കുടിശികയുമായി ബന്ധപ്പെട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. പിഴപ്പലിശ ഒഴിവാക്കുകയും പലിശ ബാധ്യതയിൽ 50% ഇളവ് നൽകുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് പലിശ കൂട്ടി. കേരള ബാങ്കിലെ നിക്ഷേപങ്ങളുടെയും പലിശ കൂട്ടിയിട്ടുണ്ട്. അര ശതമാനം മുക്കാൽ ശതമാനം വരെയാണ് പലിശ വർദ്ധനവെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 10 മുതൽ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിക്കുമെന്നും വി എൻ വാസവൻ വ്യക്തമാക്കി. 9000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമെന്നും വി എൻ വാസവൻ അറിയിച്ചു. കരുവന്നൂർ ബാങ്കിൽ നിക്ഷേപകർക്ക് 103 കോടി രൂപ മടക്കി കൊടുത്തു. വിതരണം ചെയ്ത തുകയിൽ ഒരു ഭാഗം നിക്ഷേപമായി മടങ്ങി വരുന്നു. ഇത് സ്വാഗതാർഹമാണ്. കരിവന്നൂരിൽ വായ്പ വിതരണം തുടങ്ങിയെന്നും സ്വർണ പണയ വായ്പയാണ് നൽകി തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കരുവന്നൂര്‍ സഹകരണ ബാങ്ക് നടപ്പിലാക്കിയിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ വായ്പകള്‍ക്ക് വലിയ തോതിലാണ് പലിശ ഇളവ് നൽകിയിരുന്നു. ഒരു വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് പലിശയുടെ 10 ശതമാനം ഇളവും അഞ്ച് വര്‍ഷം വരെ കുടിശ്ശിക ഉള്ള വായ്പയ്ക്ക് 50 ശതമാനം വരെ പലിശയില്‍ ഇളവ് നല്‍കാനായിരുന്നു ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com