തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള ഖജനാവ് താഴിട്ട് പൂട്ടിയെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. നവ കേരള സദസ്സിൽ പരാതികൾ ചാക്കിൽ കെട്ടി തിരുവന്തപുരത്ത് വെച്ചു. സാധാരണക്കാരന്റെ കണ്ണീര് ഒപ്പാൻ കഴിയാത്ത മുഖ്യനാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.
നാട്ടുകാരുടെ ചെലവിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നും നവകേരള സദസ്സിനെതിരെ സതീശൻ വിമർശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയത് മാത്രം പിണറായിയുടെ എഐ ക്യാമറയിൽ പെട്ടില്ല. നവകേരള സദസ്സിനെതിരെ അര ഡസൻ ഹൈക്കോടതി വിധിയുണ്ട്. അഹങ്കാരത്തിന്റെ പാരമ്യത്തിലാണ് മുഖ്യമന്ത്രി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഒരു പാൽ കുപ്പിയാണെന്ന് പി എം ആർഷോയ്ക്കെതിരെ സതീശൻ വിമർശനമുന്നയിച്ചു.
കെഎസ്‍യു പിള്ളേരെ തല്ലുന്ന പൊലീസുകാർ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് പാൽ കുപ്പി വാങ്ങി കൊടുക്കട്ടെ. മുഖ്യമന്ത്രി ഒരു ഭീരുവാണ്. ഊരിപ്പിടിച്ച വാളുമായി മുഖ്യമന്ത്രി നടന്നത് ആരും കണ്ടിട്ടില്ല. ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടൊപ്പം നിൽക്കും. ഗുണ്ടകളുടെ നാടാക്കി കേരളത്തെ മാറ്റിയെന്നും മുഖ്യമന്ത്രി സാഡിസ്റ്റാണെന്നും സതീശൻ കുറ്റപ്പെടുത്തി.