മഹാരാജാസില്‍ വീണ്ടും ബാനര്‍ 'പോര്'; എസ്എഫ്‌ഐ ബാനറിന് മുകളില്‍ ബാനര്‍ ഉയര്‍ത്തി കെഎസ്‌യുവും എംഎസ്എഫും

മഹാരാജാസ് ക്യാമ്പസില്‍ എസ്എഫ്‌ഐ ബാനര്‍ എഴുത്ത് മത്സരം തന്നെ സംഘടിപ്പിച്ചു
മഹാരാജാസില്‍ വീണ്ടും ബാനര്‍ 'പോര്'; എസ്എഫ്‌ഐ ബാനറിന് മുകളില്‍ ബാനര്‍ ഉയര്‍ത്തി കെഎസ്‌യുവും എംഎസ്എഫും

കൊച്ചി: മഹാരാജാസില്‍ വീണ്ടും ബാനര്‍ 'പോര്'. സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആര്‍എസ്എസ് അനുകൂലികളെ ശുപാര്‍ശ ചെയ്‌തെന്ന് ആരോപിച്ച് എസ്എഫ്‌ഐ സ്ഥാപിച്ച പോസ്റ്ററിന് മുകളില്‍ എംഎസ്എഫും കെഎസ്‌യുവും ബാനര്‍ സ്ഥാപിച്ചു.

'ബ്ലഡി സംഘ്, ദിസ് ഈസ് കേരള' എന്നെഴുതിയ ബാനറാണ് എസ്എഫ്‌ഐ സ്ഥാപിച്ചത്. അതിന് തൊട്ട് മുകളിലായി 'സേവ് ഡെമോക്രസി, ഡിക്ടേറ്റര്‍ഷിപ്പ് മുര്‍ദാബാദ്' (ജനാധിപത്യത്തെ സംരക്ഷിക്കൂ, ഏകാധിപത്യം തുലയട്ടെ) എന്നെഴുതിയ ബാനര്‍ എംഎസ്എഫ് സ്ഥാപിക്കുകയായിരുന്നു. അവിടെ കൊണ്ടും തീര്‍ന്നില്ല. അതിന് മുകളിലായി കെഎസ്‌യുവും ബാനര്‍ കെട്ടി. 'നാടക നടന്മാര്‍ പറയാത്തത്, മുഖ്യമന്ത്രി-ഗവര്‍ണര്‍ ഭായ് ഭായ്' എന്നെഴുതിയ ബാനറാണ് കെഎസ്‌യു സ്ഥാപിച്ചത്.

മഹാരാജാസില്‍ വീണ്ടും ബാനര്‍ 'പോര്'; എസ്എഫ്‌ഐ ബാനറിന് മുകളില്‍ ബാനര്‍ ഉയര്‍ത്തി കെഎസ്‌യുവും എംഎസ്എഫും
ഭിന്നശേഷിക്കാരനായ യൂത്ത്കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

'മിസ്റ്റര്‍ ഖാന്‍ വി റിപ്പീറ്റ്, കേരളം തന്റെ തന്തയുടെ വകയല്ല' എന്നെഴുതിയ ബാനര്‍ ആയിരുന്നു എസ്എഫ്‌ഐ ആദ്യം കെട്ടിയത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നീക്കി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ആരംഭിച്ച ഗവര്‍ണര്‍-എസ്എഫ്‌ഐ ബാനര്‍ യുദ്ധമാണ് കേരളത്തിലെ ഇതര കാമ്പസുകളിലേക്കും വ്യാപിച്ചത്. അതിനിടെ മഹാരാജാസ് ക്യാമ്പസില്‍ എസ്എഫ്‌ഐ ബാനര്‍ എഴുത്ത് മത്സരം തന്നെ സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com