ആറ് മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ; കോണ്‍ഗ്രസ് ധനസമാഹരണം ആരംഭിച്ചു

തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനെതിരെയും അണിനിരക്കാന്‍ ജനങ്ങളോട് ഖാര്‍ഗെ ആഹ്വാനം ചെയ്തു.
ആറ് മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ; കോണ്‍ഗ്രസ് ധനസമാഹരണം ആരംഭിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിംഗ് കാമ്പയിന്‍ ആരംഭിച്ചു. ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്റെ ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപ നല്‍കിയാണ് കാമ്പയിന്‍ ആരംഭിച്ചത്. തൊഴിലില്ലായ്മക്കെതിരെയും വിലക്കയറ്റത്തിനെതിരെയും അണിനിരക്കാന്‍ ജനങ്ങളോട് ഖാര്‍ഗെ ആഹ്വാനം ചെയ്തു.

ആറ് മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ; കോണ്‍ഗ്രസ് ധനസമാഹരണം ആരംഭിച്ചു
മമതയെ'ഇന്‍ഡ്യ'യുടെ മുഖമാക്കണമെന്ന് തൃണമൂല്‍; ബിജെപിയെ തോല്‍പ്പിക്കാന്‍ ക്ലാസ് വേണ്ടെന്ന് കോണ്‍ഗ്രസ്

ഇത്തരമൊരു ആപ്പ് പാര്‍ട്ടി നേതാക്കള്‍ തയ്യാറാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്ന് ഖാര്‍ഗെ പറഞ്ഞു. കാമ്പയിന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്തതിന് ശേഷം ആറ് മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപയാണ് ലഭിച്ചത്. പാര്‍ട്ടിയുടെ 138ാം സ്ഥാപകദിനമായ ഡിസംബര്‍ 18ആണ് കാമ്പയിന്‍ ആരംഭിക്കാനായി തിരഞ്ഞെടുത്തത്. 138ന്റെ ഗുണിതങ്ങളാണ് സംഭാവനയായി സ്വീകരിക്കുക.

'ദേശത്തിന് വേണ്ടി സംഭാവന ചെയ്യൂ' എന്ന പേരിലാണ് ധനസമാഹരണം നടക്കുക. 1920-21 കാലത്ത് മഹാത്മഗാന്ധി തിലക് സ്വരാജ് ഫണ്ട് നടത്തിയത് പോലെയാണ് ഇപ്പോഴത്തെ ധനസമാഹരണമെന്ന് എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

ആറ് മണിക്കൂറിനുള്ളില്‍ ഒരു കോടി രൂപ; കോണ്‍ഗ്രസ് ധനസമാഹരണം ആരംഭിച്ചു
കമല്‍നാഥിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തലപ്പത്തേക്ക്; ആരാണ് ജിതു പത്‌വാരി?

കോണ്‍ഗ്രസിന്റെ 138ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചാണ് 138ന്റെ ഗുണിതങ്ങളായി സംഭാവന സ്വീകരിക്കുന്നതെന്ന് എഐസിസി ഖജാന്‍ജി അജയ് മാക്കന്‍ പറഞ്ഞിരുന്നു. 138, 1380, 13,800 രൂപ സംഭാവനയായി തരണമെന്ന് രാജ്യത്തെ പൗരന്മാരോട് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിക്കുകയാണ്. മെച്ചപ്പെട്ട ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വെബ്സൈറ്റുകള്‍ വഴിയാണ് സംഭാവന സ്വീകരിക്കുക.

കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍, ജനപ്രതിനിധികള്‍, എഐസിസി, പിസിസി, ജില്ലാ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ കുറഞ്ഞത് 1380 രൂപയെങ്കിലും നല്‍കണം. പാര്‍ട്ടി നേതാക്കളില്‍ നിന്നും പിന്തുണക്കുന്നവരില്‍ നിന്നും കൂടുതല്‍ തുകകള്‍ സംഭാവന നല്‍കാന്‍ കഴിയുന്നവരെ കണ്ടെത്തി നല്‍കണമെന്നും അജയ് മാക്കന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com