വലിയ മഴയ്ക്ക് ചെറിയ ഇടവേള; പക്ഷേ വരുന്നുണ്ട് പുതിയ ന്യൂനമർദ്ദം

ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്.
വലിയ മഴയ്ക്ക് ചെറിയ ഇടവേള; പക്ഷേ വരുന്നുണ്ട് പുതിയ ന്യൂനമർദ്ദം

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ പെയ്യുന്ന മഴയ്ക്ക് തല്ക്കാലം ശമനമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ, പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ടെന്നും വീണ്ടും മഴ ശക്തമാകുമെന്നും പ്രവചനമുണ്ട്.

നവംബർ 15ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നവംബർ 16ഓടെ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. പുതിയ തീവ്രമർദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായേക്കും.

വലിയ മഴയ്ക്ക് ചെറിയ ഇടവേള; പക്ഷേ വരുന്നുണ്ട് പുതിയ ന്യൂനമർദ്ദം
തകഴിയിലെ കർഷക ആത്മഹത്യ; പൊലീസ് അന്വേഷണം ശക്തമാക്കി, പ്രതിഷേധം തുടരാൻ ആർഎസ്എസ്- ബിജെപി നേതൃത്വം

അതേസമയം ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്ക് കിഴക്കൻ / കിഴക്കൻ കാറ്റ് തെക്കേ ഇന്ത്യക്ക്‌ മുകളിലേക്ക് വീശുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്ന് (12-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് (12-11-2023) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com