കോഴിക്കോട്: സമസ്ത വിപുലമായ പരിപാടി നടത്തിയാൽ കോഴിക്കോട് കടപ്പുറം മതിയാകില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. അതിനാലാണ് എല്ലാ ജില്ലകളിലും പ്രാർഥനയിൽ ഒതുക്കിയതെന്നും പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നടക്കുന്ന പ്രാര്‍ത്ഥനാസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ആളെ കൂട്ടിയാൽ മാത്രം പലസ്തീനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. എല്ലാ ഇടങ്ങളിലും സമാധാനം ആവശ്യമാണ്. പലസ്തീൻ പ്രശ്നത്തിൽ ലോക രാജ്യങ്ങൾ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും മുസ്ലിം ലീഗിനെ നേരിട്ട് പരാമർശിക്കാതെ ജിഫ്രി തങ്ങൾ പറഞ്ഞു.
മുതലക്കുളം മൈതാനിയിലാണ് സമ്മേളനം നടക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് പരിപാടി സംഘടിപ്പിച്ചിരുന്നു. വൻ ജനപങ്കാളിത്തമാണ് അന്ന് ഉണ്ടായത്. എന്നാൽ അന്ന് ശശി തരൂർ നടത്തിയ ഹമാസ് വിരുദ്ധ പരാമർശം വൻ വിവാദമായിരുന്നു.