ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോട്ടയം ബസേലിയോസ് കോളെജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണലിനായി പ്രത്യക സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.
അയർക്കുന്നത്തെ വിധി 'ട്രെൻഡ്' തീരുമാനിക്കും
അയർക്കുന്നം പഞ്ചായത്തിലെ 1 മുതൽ 14വരെയുള്ള ബൂത്തുകൾ ഉൾപ്പെടുന്ന ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ പുതുപ്പള്ളിയുടെ ട്രെൻഡ് വ്യക്തമാകും.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 20 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനായി 14 മേശകളും തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി അഞ്ച് മേശകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഒരു മേശയില്‍ ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം (ഇടിപിബിഎസ്) വഴി രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും.
80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ടു ചെയ്യാനാണ് ഇടിപിബിഎസ് സംവിധാനം ഒരുക്കിയത്. 2491 പേരാണ് ഇടിപിബിഎസ് സംവിധാനം വഴി വോട്ട് രേഖപ്പെടുത്തിയത്. ഇടിപിബിഎസ് വോട്ടുകളുടെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിന് ശേഷമായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക.
വോട്ടിങ് യന്ത്രങ്ങൾ എണ്ണുന്നത് ഇങ്ങനെ (റൗണ്ട്, പഞ്ചായത്ത്, ബൂത്ത് ക്രമത്തിൽ)
അയർക്കുന്നം 1–142
അയർക്കുന്നം 15–283
അകലക്കുന്നം 29–424
അകലക്കുന്നം, കൂരോപ്പട 43–565
കൂരോപ്പട– മണർകാട് 57–706
മണർകാട് 71– 847
മണർകാട്, പാമ്പാടി 85–988
പാമ്പാടി 99–1129
പാമ്പാടി, പുതുപ്പള്ളി 113–12610
പുതുപ്പള്ളി 127–14011
പുതുപ്പള്ളി, മീനടം 141–15412
വാകത്താനം 155–16813
വാകത്താനം 169–182
അയർക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളുടെ ക്രമത്തിലാണ് 1 മുതൽ 182വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണുക.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ തറവാടായ കരോട്ട് വള്ളക്കാലിൽ വീട്ടിൽ ഇരുന്നാകും തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുക. പാർട്ടി പ്രവർത്തകരും നേതാക്കളും ഇവിടെയെത്തും. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഇരുന്നാണ് ഫലം അറിയുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാൽ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാണ് ഉണ്ടാകുക.
'പുതുപ്പള്ളി വിധി സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെയാണ് പറഞ്ഞത്. ആ വെല്ലുവിളി ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഇത് സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ്. തൃക്കാക്കര തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് തുടക്കത്തില്‍ എല്‍ഡിഎഫ് പറഞ്ഞു. തോറ്റപ്പോള്‍ ഒന്നും മിണ്ടിയില്ല. പുതുപ്പള്ളിയില്‍ സര്‍വ്വകാല റെക്കോര്‍ഡോടെ ചാണ്ടി ഉമ്മന്‍ ജയിക്കും.' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ ജനങ്ങള്‍ പറയുന്നതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. അവകാശവാദങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ചെറിയ മിനിറ്റിന്റെ ദൈര്‍ഘ്യത്തില്‍ ഫലം അറിയാന്‍ സാധിക്കും. ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകാനാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് ഫലം ഡിസി ഓഫീസില്‍ ഇരുന്ന് കാണുമെന്നും ജെയ്ക് പ്രതികരിച്ചു. ഫല പ്രഖ്യാപന ദിവസത്തെ ജെയ്കിന്റെ ആദ്യ പ്രതികരണം ആണിത്.
വോട്ടെണ്ണല്‍ തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം. ആദ്യ ഫല സൂചനകള്‍ അല്‍പസമയത്തിനകം.
സ്ട്രോങ് റൂമിന്റെ താക്കോല്‍ മാറിപ്പോയതാണ് വോട്ടെണ്ണല്‍ വൈകാന്‍ കാരണം.
പുതുപ്പള്ളി തിരഞ്ഞെടുപ്പ് ഫലത്തില്‍ നിരാശപ്പെടേണ്ടി വരില്ലെന്ന് വി എന്‍ വാസവന്‍.
ആദ്യം എണ്ണുന്നത് അസന്നിഹിത വോട്ടുകള്‍. വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടില്ല. 2491 അസന്നിഹിത വോട്ടുകളാണ് ഉള്ളത്. തപാൽ വോട്ടുകൾ സോർട്ട് ചെയ്യുന്നു.
2456 പോസ്റ്റല്‍ വോട്ടുകളാണ് ആകെ എണ്ണുന്നത്. 138 സര്‍വ്വീസ് വോട്ടുകളും ഉണ്ട്.
അയർക്കുന്നം പഞ്ചായത്തിലെ 1 മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്.
"എൽ ഡി എഫ് പുതുപ്പള്ളിയിൽ ജയിച്ചാൽ അത് ലോകാത്ഭുതം. ഇപ്പോൾ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്, അത് വരുമോന്ന് നോക്കാം"- എ കെ ബാലൻ
ആദ്യ മൂന്ന് റൗണ്ട് പിന്നിടുമ്പോൾ പുതുപ്പള്ളിയിൽ വിജയം ഉറപ്പിച്ച് ചാണ്ടി ഉമ്മൻ
ചാണ്ടി ഉമ്മന്റെ വിജയം പ്രതീക്ഷിച്ചത് തന്നെയെന്ന് രമേശ് ചെന്നിത്തല. ചരിത്ര വിജയമായി മാറും. ഇടത് സർക്കാരിന്റെ ആണിക്കല്ല് ഇളക്കും. സർക്കാരിനെതിരെയുള്ള അതിശക്തമായ താക്കീത് ആയിരിക്കും ജനവിധിയെന്നും ചെന്നിത്തല പറഞ്ഞു.
മണ്ഡലത്തിന്റെ ചുമതല ഉണ്ടായിരുന്ന സിപിഐഎം സെക്രട്ടേറിയറ്റ് അംഗമാണ് പി കെ ബിജു
നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന് അഭിവാദ്യമെന്നാണ് യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററിലെ വാചകം.
ചാണ്ടി ഉമ്മന്‍ വിജയിക്കുമെന്ന ശുഭ പ്രതീക്ഷയുണ്ടെന്ന് സഹോദരി മറിയ ഉമ്മന്‍. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടേയും കുടുംബത്തിന്റേയും വിശ്വാസം. ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ ചാണ്ടി ഉമ്മനേയും പുതുപ്പള്ളിയിലെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും മറിയ ഉമ്മന്‍ പ്രതികരിച്ചു.
പുതുപള്ളി ഫലം വേട്ടയാടിയവരുടെ മുഖത്ത് കൊടുത്ത കനത്ത പ്രഹരമെന്ന് അച്ചു ഉമ്മന്‍. ഉമ്മൻചാണ്ടിക്ക് ഏറ്റവും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് നൽകിയതെന്നും അവർ പ്രതികരിച്ചു.
ആഘോഷത്തിന് തയ്യാറെടുത്ത് ഇന്ദിരാഭവൻ. രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എം എം ഹസ്സൻ തുടങ്ങിയവർ ഇന്ദിരാഭവനിൽ.
കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. നാട് ജയിച്ചു. പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ് ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നു.
കെ സുധാകരൻ
ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം വന്നതോടെ വിജയം ഉറപ്പിച്ചു. ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി വോട്ടർമാർ ചാണ്ടി ഉമ്മനെ കണ്ടു. ഭരണ വിരുദ്ധ വികാരം ഉണ്ടായി.
സാദിഖലി തങ്ങൾ
പുതുപ്പള്ളി ഫലം ഭരണ വിരുദ്ധ വികാരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടിയെ വെറുതെ വേട്ടായാടി. മരണശേഷമാണ് പലരും തുറന്ന് പറഞ്ഞത്. വിസ്മയിപ്പിക്കുന്ന വിജയമാണ് ലഭിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പുതുപ്പള്ളിയിലേത് പ്രതീക്ഷിച്ച മുന്നേറ്റമെന്ന് എ കെ ആന്റണി. ഉമ്മൻ ചാണ്ടിയോട് കൊടും ക്രൂരത കാണിച്ചവർക്ക് പുതുപ്പള്ളിയിലെ ജനകീയ കോടതി കടുത്ത ശിക്ഷ നൽകി. ജനങ്ങളെ കണ്ണീർ കുടിപ്പിച്ച പിണറായി സർക്കറിനോടുള്ള എതിർപ്പ് കൂടിയാണ് ഫലം. വിധി കണ്ട് യുഡിഎഫ് പ്രവർത്തകർ അലസരാകരുതെന്നും അദ്ദേഹം പ്രതികരിച്ചു.
'പുതുപ്പള്ളിയിലെ വിജയം അതിയായ സന്തോഷം നൽകുന്നു. 50,000 ഭൂരിപക്ഷമാണ് കോൺഗ്രസ് കണക്കുകൂട്ടിയത്. സർക്കാരിനെതിരെയുള്ള വികാരം ആണ് പുതുപ്പള്ളിയിലെ വിജയം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി. 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ സൈറൺ മുഴങ്ങി കഴിഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ ഐക്യത്തിന്റെ വിജയമാണിത്. സിപിഐഎമ്മിന്റെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. മരിച്ച ഉമ്മൻ ചാണ്ടിയെയും സിപിഐഎം വേട്ടയാടി. സിപിഐഎം ജനങ്ങളിൽ നിന്ന് അകന്നു.'
വിജയം ഉമ്മൻ ചാണ്ടിക്കുള്ള മരണാനന്തര ബഹുമതിയെന്ന് എം എം ഹസ്സൻ. പിണറായി സർക്കാറിന് എതിരെയുള്ള ജനരോഷം പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ എൽഡിഎഫിന് ജനം നൽകിയ പ്രഹരമാണ് പുതുപ്പള്ളി വിജയമെന്ന് രമേശ് ചെന്നിത്തല. നിർദോഷിയായ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയെന്നും ചെന്നിത്തല.
പിണറായി സർക്കാറിന് എതിരായ അവിശ്വാസമാണ് പുതുപ്പള്ളിയിൽ പാസ്സായതെന്ന് സി പി ജോൺ. ബിജെപിയും കേരളാ കോൺഗ്രസും അപ്രസക്തമായെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉച്ചയ്ക്ക് 2 മണിക്ക് മാധ്യമങ്ങളെ കാണും.
പത്തനംതിട്ടയിലും യുഡിഎഫ് വിജയാഘോഷം. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിൽ പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം.
ഇടതുമുന്നണിക്കുള്ള കനത്ത താക്കീതെന്ന് കെ സുധാകരൻ. കോണ്‍ഗ്രസിന് സിപിഐഎം വോട്ട് ലഭിച്ചു. ബിജെപി വോട്ട് പിടിച്ചുവാങ്ങി. വി എൻ വാസവന്റെ ബൂത്തിൽ പോലും ജെയ്ക് പിറകിൽ പോയെന്ന് സുധാകരൻ.