തിരുവനന്തപുരം: കോൺഗ്രസ്-മാർക്സിസ്റ്റ് പാർട്ടി അന്തർധാര സജീവമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയത് ഈ അന്തർധാരയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
'കോൺഗ്രസിന്റെ നേതാക്കളുടെ പേരുകൾ കരിമണൽ കർത്തയുടെ പുസ്തകത്തിൽ നിന്ന് കിട്ടിയിട്ടുണ്ട്. രാത്രിയിൽ കൊതുകിനെ പറത്താൻ പിണറായി വിജയന്റെ കാലിനടിയിലാണോ വി ഡി സതീശൻ ഉള്ളത്', ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരും. മുഖ്യമന്ത്രിയുടെ മകൾക്ക് ജയിലിൽ പോകേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി വിഷയത്തിൽ വീണയുടെ കമ്പനിക്കെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്. ഇ പി ജയരാജന്റെ വീടിനകത്തേക്കും അന്വഷണം നടക്കുന്നുണ്ട്. ജയരാജന്റെ മകനെതിരെയും ഡൽഹിയിൽ നിന്ന് അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.