പതിനേഴുകാരിയുടെ മരണം; ബന്ധുവായ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതി

കുളക്കടവില്‍ നിന്നാണ് പെണ്‍കുട്ടിയുടെ കുറിപ്പ് ലഭിച്ചത്
പതിനേഴുകാരിയുടെ മരണം; ബന്ധുവായ യുവാവ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് പരാതി

ആലപ്പുഴ: കായംകുളം ചെട്ടിക്കുളങ്ങരയില്‍ ക്ഷേത്രകുളത്തില്‍ ചാടി 17കാരി ജീവനൊടുക്കിയത് ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കേസില്‍ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്‍കി. ആത്മഹത്യാകുറിപ്പിലും സുഹൃത്തുക്കളോടും പെണ്‍കുട്ടി ബന്ധുവിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ യുവാവ് ഒളിവില്‍ പോയി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പെണ്‍കുട്ടി ചെട്ടികുളങ്ങര ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ചത്.

കുളക്കടവില്‍ നിന്നാണ് പെണ്‍കുട്ടിയുെ കുറിപ്പ് ലഭിച്ചത്. അതേസമയം വിഷണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആരോപണ വിധേയനായ യുവാവിനോട് ഇന്ന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയും അഞ്ചുവയസ്സുകാരനും നേരത്തെ ഉണ്ണിയപ്പം വില്‍ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com