പുകവലി നിരോധന പദ്ധതിയുമായി ഋഷി സുനക്, എതിര്‍ത്ത് സ്വന്തം പാര്‍ട്ടി; ബില്‍ പാസാകുമോ?

പുതിയ ബിൽ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ വോട്ടിനിടും. അതിന് മുമ്പേയാണ് സ്വന്തം കക്ഷിക്കുള്ളിലെ നേതാക്കളിൽ നിന്ന് എതിർപ്പുയരുന്നത്
പുകവലി നിരോധന പദ്ധതിയുമായി ഋഷി സുനക്, എതിര്‍ത്ത് സ്വന്തം പാര്‍ട്ടി; ബില്‍ പാസാകുമോ?

ലണ്ടൻ: 16 വയസില്‍ താഴെയുള്ളവരുടെ പുകവലി നിരോധിക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികൾക്കു നേരെ എതിർപ്പ് ശക്തമാകുന്നു. സ്വന്തം കക്ഷിക്കുള്ളിലെ നേതാക്കളിൽ നിന്ന് തന്നെയാണ് പ്രധാനമായും എതിർപ്പുയരുന്നത്. പുതിയ ബിൽ ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ വോട്ടിനിടും.

കഴിഞ്ഞ വർഷമാണ് പുകയില നിരോധന ബിൽ അവതരിപ്പിച്ചത്. 2009 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് പുകവലി രഹിത തലമുറ സൃഷ്ടിക്കുന്നതിനുള്ള നയം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഓരോ വർഷവും 'പുകവലി പ്രായം' ഉയർത്തണമെന്ന് താൻ നിർദ്ദേശിക്കുന്നുവെന്ന് ഋഷി സുനക് പറഞ്ഞു. അങ്ങനെയായാല്‍ ഇന്നത്തെ 14 വയസ്സുകാരന് ഒരിക്കലും നിയമപരമായി ഒരു സിഗരറ്റ് വാങ്ങാൻ കഴി‌യില്ലെന്നും ക്രമേണ സമൂഹത്തിന് പുകവലി രഹിതമാകാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. പാർലമെൻ്ററി നടപടി പൂർത്തിയാക്കിയാൽ ഏറ്റവും കർശനമായ പുകവലി വിരുദ്ധ നിയമങ്ങൾ രാജ്യത്ത് അവതരിപ്പിക്കാനാണ് തീരുമാനം.

നിയമം നടപ്പായാൽ കുട്ടികൾക്ക് പുകയില വിൽക്കുന്ന കടകളിൽ നിന്ന് 100 പൗണ്ട് പിഴ ചുമത്താൻ ട്രേഡിംഗ് സ്റ്റാൻഡേർഡ് ഓഫീസർമാർക്ക് അധികാരം ലഭിക്കും. പാർലമെൻ്റിൽ ബില്ലിനെ പ്രതിപക്ഷവും കൺസർവേറ്റീവ് എംപിമാരും പിന്തുണക്കുന്നുണ്ട്, എങ്കിലും ബില്ലിൽ സ്വതന്ത്ര വോട്ട് ഉള്ളതിനാൽ തിരിച്ചടിയുണ്ടായേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com