ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഇന്ത്യന്‍ പൗരനെ കണ്ടെത്തുന്നവര്‍ക്ക് 2.1 കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍. ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായ് പട്ടേലിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. എഫ്ബിഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെട്ടയാളാണ് ഭദ്രേഷ് കുമാര്‍.
2015ഏപ്രില്‍ 12നാണ് ഭദ്രേഷ്‌കുമാര്‍ ഭാര്യ പാക്കലിനെ കൊലപ്പെടുത്തിയത്. മേരിലാന്‍ജിലെ ഹനോവറിലെ ഒറു ഡോനട്ട് ഷോപ്പില്‍വെച്ച് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രാത്രി ഷിഫ്റ്റിലാണ് സംഭവം നടന്നത്. സിസിടിവിയില്‍ ഇത് പതിഞ്ഞിരുന്നു. കേസില്‍ പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചുവെങ്കിലും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
പൊതുജനങ്ങളുടെ സഹായവും അന്വേഷകരുടെ നിരന്തര പരിശ്രമങ്ങളും പ്രതിയെ പിടികൂടാന്‍ സഹായിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഭദ്രേഷ്‌കുമാറിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇല്ലാതെ വിശ്രമമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.