ഒമാനിൽ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് തുടങ്ങി

വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടെ ആളുകളെ അനുവദിക്കും
ഒമാനിൽ ഹജ്ജ് രജിസ്ട്രേഷൻ ഇന്ന് തുടങ്ങി

മസ്ക്കറ്റ്: രാജ്യത്ത് നിന്നുള്ളവർക്ക് ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള രജിസിട്രേഷൻ ഇന്ന് ആരംഭിച്ചു. ഒമാനിലെ പൗരന്മാർക്കും താമസക്കാർക്കും ഇലക്ട്രോണിക് വെബ്‌സൈറ്റ് (www.hajj.om) വഴി നവംബർ അഞ്ചുവരെ രജിസ്റ്റർ ചെയ്യാമെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 

വൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും കൂടെ ആളുകളെ അനുവദിക്കും. ഇലക്ട്രോണിക് സംവിധാനത്തിൽ മുമ്പ് രജിസ്റ്റ‍‍‍ർ ചെയ്യുന്നവരിൽ നിന്നായിരിക്കും തെരഞ്ഞെടുക്കുക. . അന്വേഷണങ്ങൾക്കും മറ്റുവിവരങ്ങൾക്കും ഔദ്യോഗിക സമയത്ത് മന്ത്രാലയത്തിന്‍റെ ഹോട്ട്‌ലൈൻ നമ്പറായ 80008008 എന്നതിൽ വിളിക്കാവുന്നതാണ്. www.hajj.om വഴിയും അന്വേഷണങ്ങളും മറ്റും ഫയൽ ചെയ്യാം.

കഴിഞ്ഞ വർഷം 13,956 ആളുകളാണ് ഹജ്ജ് നിർവഹിച്ചത്. ആകെ 14,000 പേർക്കായിരുന്നു ഹജ്ജിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 13,500 പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളായിരുന്നു. 2022ൽ ഒമാനിൽനിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com