ഫ്ലോറിഡ: ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ഫോട്ടോയിൽ വരുന്നു. അതും ഇരുവരും സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ വിവാദമായ ചിത്രത്തിന്റെ പിന്നിലെ യാഥാർത്ഥ്യമെന്താണ്? ഇരുവരും രണ്ട് രാജ്യങ്ങളിലുള്ളപ്പോൾ എപ്പോഴാണ് കണ്ടുമുട്ടിയത്?
ചിത്രത്തിൽ ഇരുവരും വലത് കൈയ്യിലാണ് സിഗരറ്റ് വെച്ചിരിക്കുന്നത്. അപ്പോൾ ചിത്രം ആരാണ് എടുത്തതെന്ന ചോദ്യവും ഉയർന്നു. ഇക്കാര്യം അന്വേഷിച്ച വിദേശ മാധ്യമങ്ങൾ ചിത്രം പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചു. മാൻമീറ്റ്സ്മെഷീൻ എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേര്.
ഈ അക്കൗണ്ടിൽ നോക്കുമ്പോൾ എ ഐ സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന നിരവധി ചിത്രങ്ങൾ കാണാം. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബാസ്കറ്റ്ബോൾ കളിക്കുന്ന ചിത്രവുമുണ്ട്. ഡൊണാൾഡ് ട്രംപിനെയും ജോ ബൈഡനെയും വെറുതെ വിട്ടിട്ടില്ല. അപ്പോൾ മെസ്സി-റൊണാൾഡോ ചിത്രം വ്യാജമെന്ന് ഉറപ്പിക്കാം.