മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് രാജസ്ഥാൻ റോയൽസ് പോരാട്ടം. നാലാം ഓവറിൽ ആവേശ് ഖാൻ പന്തെറിയാനെത്തി. ആവേശ് ഖാനെ ഹുക്ക് ചെയ്യാനായിരുന്നു അത്ഥർവ തായിഡെയുടെ ശ്രമം. ബാറ്റിൽ എഡ്ജായ പന്ത് അന്തരീക്ഷത്തിൽ ഉയർന്നു. ഓടിയെത്തിയ രാജസ്ഥാൻ നായകൻ പന്ത് പിടിക്കാൻ ശ്രമിച്ചു. എന്നാൽ പന്ത് പിടിച്ചത് കുൽദീപ് സെന്നാണ്.
എല്ലാം കണ്ടുകൊണ്ടിരുന്ന ആവേശ് ഖാൻ എന്തോ പറയുന്നുണ്ട്. പക്ഷെ പറഞ്ഞതെന്തെന്ന് വ്യക്തമല്ല. ക്യാച്ച് കൈവിട്ടിരുന്നെങ്കിൽ വലിയ വില നൽകേണ്ടി വന്നേനെ. കഴിഞ്ഞ വർഷവും രാജസ്ഥാൻ താരങ്ങൾ ഇത്തരത്തിലുള്ള ഒരു ക്യാച്ച് എടുത്തു. അന്ന് ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഗുജറാത്ത് താരം വൃദ്ധിമാൻ സാഹ ബാറ്റുവെച്ചു. എഡ്ജായി പന്ത് തലയ്ക്ക് മുകളിൽ പറന്നു.
സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മയർ, ധ്രുവ് ജുറേൽ എന്നിവർ കൂട്ടിയിടിച്ചെങ്കിലും ആർക്കും പന്ത് പിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ സഞ്ജുവിന്റെ ഗ്ലൗവിൽ തട്ടിത്തെറിച്ച പന്ത് ബോൾട്ട് തന്നെ കൈപ്പിടിയിലാക്കി.