ഓവൽ: ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെ അൾഷിമേഴ്സ് രോഗബാധിരോട് ആദരവ് പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾ. അഞ്ചാം ആഷസ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ആരംഭിക്കുന്നതിന് മുമ്പായാണ് ഇംഗ്ലണ്ട് താരങ്ങൾ മറവിരോഗം ബാധിച്ചവരോട് സഹാനുഭൂതി പ്രകടിപ്പിച്ചത്. തെറ്റായ ജഴ്സി ധരിച്ചായിരുന്നു താരങ്ങൾ മറവി ബാധിതരോടുള്ള ആദരവ് വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ക്രിക്കറ്റിൻ്റെ സമൂഹമാധ്യമങ്ങളിൽ രോഗബാധിതർക്കായി ധനസഹയാവും അഭ്യർത്ഥ്യച്ചിട്ടുണ്ട്.
അഞ്ചാം ടെസ്റ്റിൽ ഗ്രൗണ്ടിലിറങ്ങിയ ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബോർഡ് പേസർ ജെയിംസൺ ആൻഡേഴ്സൻ്റെ ജഴ്സിയാണ് ധരിച്ചിരിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ ധരിച്ചിരിക്കുന്നത് നായകൻ ബെൻ സ്റ്റോക്സിൻ്റെ 55-ാം നമ്പർ ജഴ്സിയാണ്. ക്രിസ് വോക്സിന് പിന്നിൽ മൊയീൻ അലി എന്നാണ് എഴുതിയിരിക്കുന്നത്. അൾഷിമേഴ്സ് രോഗബാധിതരുടെ മാനസികാവസ്ഥ പ്രതീകാത്മകമായി സൃഷ്ടിക്കുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ ലക്ഷ്യം.
അൾഷിമേഴ്സ് ബാധിതർക്ക് ഇംഗ്ലണ്ട് ക്രിക്കറ്റിൻ്റെ പിന്തുണ ഉണ്ടാകുമെന്ന് ടീമിൻ്റെ മുഖ്യപരിശീലകൻ മാർകസ് ട്രെസ്കോത്തിക്ക് പറഞ്ഞു. അൾഷിമേഴ്സ് ബാധിതർക്കായി പണം നൽകുവാൻ ജനങ്ങൾക്കിടയിൽ ബോധവത്ക്കരണം നടത്തും. വിപണിയിൽ അവരുടെ രോഗം മാറുവാൻ കഴിയുന്ന പുതിയ മരുന്നുകൾ ഉണ്ട്. മികച്ച മരുന്നുകൾക്ക് അൾഷിമേഴ്സ് ബാധിതരെ സുഖപ്പെടുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മാർകസ് ട്രെസ്കോത്തിക്ക് പ്രതികരിച്ചു. ഇംഗ്ലണ്ട് മുൻ ഓപ്പണറായ ട്രസ്കോത്തിക്കിൻ്റെ പിതാവ് മറവി രോഗം ബാധിച്ച അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത്.