ലണ്ടൻ: ആഷസ് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 251 റൺസ് വിജയലക്ഷ്യം. മത്സരത്തിന്റെ മൂന്നാം ദിവസം രണ്ട് സെഷനുകൾ മഴ തടസപ്പെടുത്തി. മൂന്നാം സെഷനിൽ തലേന്നത്തെ സ്കോറായ 116 ന് 4 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ ബാറ്റിങ് തകർച്ച നേരിട്ടു. 108 റൺസ് എടുക്കുന്നതിനിടെ അവശേഷിച്ച ആറ് വിക്കറ്റും ഓസ്ട്രേലിയയ്ക്ക് നഷ്ടമായി. രണ്ടാം ഇന്നിംഗ്സിൽ 250 റൺസിൻ്റെ ലീഡാണ് ഓസ്ട്രേലിയ നേടിയത്.
ട്രാവിസ് ഹെഡിൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഓസ്ട്രേലിയയെ 200 കടത്തിയത്. 112 പന്തിൽ 77 റൺസെടുത്ത ഹെഡ് പത്താമനായാണ് പുറത്തായത്. ഏഴും ഫോറും മൂന്ന് സിക്സും സഹിതമാണ് ഹെഡ‍് 77 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബോർഡ്, ക്രിസ് വോക്സ് എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ നേടി.
മൂന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 27 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. വിജയലക്ഷ്യം ചെറിയ സ്കോറായതിനാൽ മത്സരത്തിന്റെ നാലാം ദിവസം തന്നെ ഫലം ഉണ്ടാകുമെന്ന് ഉറപ്പായി. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റ് നിർണായകമാണ്. മത്സരം ജയിച്ചാൽ ഓസ്ട്രേലിയയ്ക്ക് ആഷസ് സ്വന്തമാക്കാൻ കഴിയും.