News

രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് അറിയാം, വിമര്‍ശിക്കേണ്ടതില്ല: പത്മരാജൻ്റെ മകൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൂവാനത്തുമ്പികൾ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി സംവിധായകൻ പത്മരാജൻ്റെ മകൻ അനന്ത പത്മനാഭൻ. സംവിധായകൻ രഞ്ജിത്ത് അടുത്തിടെ നടത്തിയ പരാമർശമാണ് ചർച്ചകൾക്ക് ആധാരം. പത്മരാജൻ ചിത്രം തൂവാനത്തുമ്പികളിൽ മോഹൻലാൽ സംസാരിക്കുന്ന തൃശ്ശൂർ ഭാഷ ബോറാണെന്നും ഒരു അനുകരണം മാത്രമാണെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. രഞ്ജിത്തിന് പത്മരാജനോടുള്ള ബഹുമാനത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും വിഷയത്തിൽ രഞ്ജിത്തിനെ വിമർശിക്കേണ്ടതില്ലെന്നുമാണ് അനന്ത പത്മനാഭൻ പറയുന്നത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.

'തൂവാനത്തുമ്പികൾ വന്നപ്പോൾ സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ മൊഴി ആളുകൾക്ക് തിരിയാതെ പോകണ്ട എന്ന് പറഞ്ഞു തന്നെയാണ് വിട്ടുവീഴ്ച ചെയ്തത്. തിരക്കഥയുടെ ആദ്യ കേൾവിക്കാരി, തൃശ്ശൂർ മൊഴി നന്നായി അറിയുന്ന അമ്മ തന്നെ ഇങ്ങനൊന്നുമല്ല പറയ്യാ എന്ന് പറഞ്ഞപ്പോൾ, നിങ്ങളതിൽ ഇടപെടണ്ടാ എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്', അനന്ത പത്മനാഭന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2012ലെ പത്മരാജൻ പുരസ്ക്കാരം 'ഇന്ത്യൻ റുപ്പീ'ക്ക് സ്വീകരിച്ചു കൊണ്ട് രഞ്ജിയേട്ടൻ പ്രസംഗിച്ച വാക്കുകൾ മനസ്സിൽ മുഴങ്ങുന്നുണ്ട്. 'പുതിയ തലമുറ ഒരു തീർത്ഥാടനത്തിലാണ്. പത്മരാജൻ എന്ന ഹിമാലയത്തിലേക്ക്, ആ മലമൂട്ടിൽ ഒരു ഒണക്കച്ചായക്കടയും നടത്തി ജീവിച്ചു പോകുന്ന ഒരു കച്ചവടക്കാരൻ മാത്രമാണ് ഞാൻ' കല്ലിൽ കൊത്തി വെച്ച പോലെ ആ വാക്കുകൾ മനസ്സിലുണ്ട്. എനിക്കറിയാം അദ്ദേഹം അച്ഛനെ എവിടെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും എത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും. ഇതിന്റെ പേരിൽ ഒരു വിമർശനം ആവശ്യമില്ല എന്നും അനന്ത പത്മനാഭൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT