National

ആട് വില്ലനായി, പരീക്ഷ എഴുതാനായില്ല; വിഷമത്തിൽ വിദ്യാർത്ഥി കിണറ്റിൽ ചാടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കർണാടക: പരീക്ഷാ ഹാൾ ടിക്കറ്റ് ആട് തിന്ന വിഷമത്തിൽ കർണാടകയിൽ സ്കൂൾ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കർണാടകയിലെ ബിദർ ജില്ലയിലെ ഒൻപതാം ക്ലാസ്സുകാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച രാത്രിയോടെയാണ് സംഭവം .

ഹാൾ ടിക്കറ്റ് ആട് തിന്നതിനാല്‍ പരീക്ഷ എഴുതാൻ സാധിക്കില്ലെന്നും അതിനാൽ താൻ ആത്മഹത്യ ചെയ്യുന്നു എന്നും സ്കൂൾ ഹെഡ്മാസ്റ്റർക്ക് കത്ത് എഴുതിവെച്ചാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. സഹോദരൻ്റെ കൈയിലാണ് പതിനാലുകാരി ആത്മഹത്യാ കുറിപ്പ് നൽകിയത്. കുറിപ്പ് ഏൽപ്പിച്ച ശേഷം തിങ്കളാഴ്ച്ച രാത്രി ഏഴ് മണിയോടെ പെൺകുട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു.

സംഭവം അറിഞ്ഞ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ സമീപത്തെ കൃഷിയിടത്തിലെ കിണറ്റിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ കുട്ടിക്ക് പരീക്ഷ എഴുതാനുള്ള അനുമതി നൽകുകയും നടപടിയിൽ ഉറപ്പ് വരുത്തുകയും ചെയ്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്; പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം

സ്വാതി മലിവാളിനെതിരായ അതിക്രമത്തിൽ പ്രതികരിക്കാതെ കെജ്‍രിവാൾ, പരാതി ആപ് ആഭ്യന്തരസമിതി അന്വേഷിക്കും

രാജ്യം വിട്ടെന്ന് രാഹുല്‍; 'ഞാന്‍ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല'

സംസ്ഥാനത്ത് വീണ്ടും ടിടിഇമാർക്ക് നേരെ ആക്രമണം; രണ്ട് പേർ കസ്റ്റഡിയിൽ

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

SCROLL FOR NEXT