National

'ആണവ ചരക്ക്' എന്ന് സംശയം; ചൈനയില്‍ നിന്ന് പാകിസ്താനിലേക്ക് പോയ കപ്പല്‍ ഇന്ത്യ പിടിച്ചെടുത്തു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ചൈനയില്‍ നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈയില്‍ പിടിച്ചെടുത്തു. ആണവ, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിൽ ഉപയോഗിക്കാന്‍ കഴിയുന്ന 'ഇരട്ട ഉപയോഗ ചരക്ക്' ഉണ്ടെന്ന സംശയത്തെ തുടർന്ന് ഇന്റലിജന്‍സ് നല്‍കിയ വിവരം അനുസരിച്ച് ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് കപ്പൽ തടഞ്ഞത്. മുംബൈ നവ ഷെവാ തുറമുഖത്തുവെച്ചാണ് ചരക്കുകപ്പല്‍ തടഞ്ഞത്. പരിശോധനയില്‍ ഇറ്റാലിയന്‍ നിര്‍മ്മിത കംപ്യൂട്ടര്‍, ന്യൂമറിക്കല്‍ കൺട്രോള്‍ മെഷീന്‍ എന്നിവ പിടിച്ചെടുത്തു. ജനുവരി 23നാണ് കപ്പല്‍ തടഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മാൾട്ടയുടെ പതാക ഘടിപ്പിച്ച വാണിജ്യ കപ്പലായ സിഎംഎ സിജിഎം, ആറ്റില തുറമുഖത്ത് നിര്‍ത്തി ഇറ്റാലിയൻ കമ്പനിയുടെ കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ മെഷീൻ അടങ്ങിയ ചരക്ക് പരിശോധിച്ചു. പാകിസ്താൻ്റെ മിസൈൽ വികസന പരിപാടിയുടെ നിർണായക ഭാഗങ്ങൾ നിർമ്മിക്കാൻ സിഎൻസി യന്ത്രം ഉപയോഗിക്കുന്നതാണെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു. യൂറോപ്പിൽ നിന്നും യുഎസിൽ നിന്നും നിയന്ത്രിത വസ്തുക്കൾ സ്വന്തമാക്കാനും തിരിച്ചറിയലിൽ നിന്ന് രക്ഷപ്പെടാൻ ഐഡൻ്റിറ്റി മറയ്ക്കാനും പാകിസ്താൻ ചൈനയെ ഒരു മാർഗമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ലോഡിംഗിൻ്റെ ബില്ലുകളിൽ ഷാങ്ഹായ് ജെഎക്സ്ഇ ഗ്ലോബൽ ലോജിസ്റ്റിക്സ് കോ ലിമിറ്റഡ് എന്നും ചരക്ക് എത്തിക്കേണ്ടത് പാകിസ്താന്‍ വിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ 22,180 കിലോഗ്രാം ഭാരമുള്ള ചരക്കാണ് കപ്പലില്‍ കയറ്റി അയച്ചിരിക്കുന്നത്. ചരക്ക് കയറ്റി അയച്ചിരിക്കുന്നത് തായ്‍വാൻ മൈനിംഗ് ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ട് കോ ലിമിറ്റഡ് ആണെന്നും ഇത് പാകിസ്താനിലെ കോസ്‌മോസ് എഞ്ചിനീയറിംഗിന് വേണ്ടിയുള്ളതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുറമുഖ ഉദ്യോഗസ്ഥർ, പ്രത്യേക രഹസ്യാന്വേഷണ വിഭാഗം, ഇന്ത്യൻ പ്രതിരോധ അധികാരികൾ എന്നിവര്‍ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് കനത്ത പരിശോധന നടത്തി സംശയങ്ങൾ റിപ്പോർട്ട് ചെയ്യുകയും അതിനുശേഷം ചരക്ക് പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT