National

'അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങൾക്കും എന്നും പ്രശ്നമാണ്' വിമർശിച്ച് പ്രകാശ് രാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മംഗളൂരു: രാജ്യത്തെ ഏറ്റവും ബുദ്ധിമാന്മാരായ കൊള്ളക്കാർ ആർഎസ്എസും ബിജെപിയുമാണെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. അവർ ശ്രീരാമനെയും ഭഗത്സിംഗിനെയും വല്ലഭായ് പട്ടേലിനെയും തട്ടി കൊണ്ട് പോയെന്നും പ്രകാശ് രാജ് പറഞ്ഞു. മംഗളൂരു തൊക്കോട്ട യൂണിറ്റി ഗ്രൗണ്ടിൽ നടന്ന ഡിവൈഎഫ്ഐ 12-ാം സംസ്ഥാന സമ്മേളനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് പ്രകാശ് രാജ് ആർഎസ്എസിനെയും ബിജെപിയെയും വിമർശിച്ചത്.

'അന്ധരായ ഭക്തർ രാജ്യത്തിനും അവർ പിന്തുടരുന്ന മതങ്ങൾക്കും എന്നും ഒരു പ്രശ്നമാണ്. ഇത്തരം അന്ധരായ ഭക്തർക്കെതിരെ നമ്മൾ ശബ്ദമുയർത്തണം. മനുഷ്യശരീരത്തിലെ മുറിവുകൾ ഭേദമാക്കാം അല്ലെങ്കിൽ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങാം. എന്നാൽ, പൗരൻമാരായ നമ്മൾ മിണ്ടാതിരിക്കുമ്പോൾ ഇരിക്കുമ്പോൾ രാഷ്ട്രങ്ങളുടെ മുറിവുകൾ പെരുകുന്നു. ബിജെപിക്കും സംഘപരിവാറിനും പൗരന്മാർക്ക് മുന്നിൽ കാണിക്കാൻ വികസന പ്രവർത്തനങ്ങൾ ഒന്നും ഇല്ല. അവരുടെ പരാജയം മറയ്ക്കാൻ അവർ എപ്പോഴും ക്ഷേത്രം, പള്ളി, രാമൻ എന്നീ വാക്കുകൾ ഉപയോഗിക്കുന്നുവെന്നും' പ്രകാശ് രാജ് പറഞ്ഞു.

'പ്രധാനമന്ത്രിക്ക് ഹിന്ദി മാത്രമേ അറിയൂ. അദ്ദേഹത്തിന് സ്വന്തം ഭാഷയിൽ രാജ്യത്തുള്ള ജനങ്ങളുമായി സംസാരിക്കാൻ കഴിയില്ല. അതിനാൽ ഹിന്ദി പഠിക്കാൻ രാജ്യത്തെ നിർബന്ധിച്ചു. എന്നാൽ ഭരണഘടന നമുക്ക് മാതൃഭാഷയിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും ഉള്ള അവകാശം നൽകിയിട്ടുണ്ട്. ബിജെപിയുടെ ഹിന്ദുരാഷ്ട്രം നിലവിൽ വന്നാൽ അവർ ബ്രാഹ്മണൻ, ക്ഷത്രിയൻ, ശൂദ്രൻ എന്നിങ്ങനെ വിഭജിക്കാൻ തുടങ്ങുമെന്നും' പ്രകാശ് രാജ് പരിപാടിയിൽ പറഞ്ഞു.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT