National

'കോൺഗ്രസ് നേതാക്കളെ ബിജെപി വേട്ടയാടുന്നതിനെക്കുറിച്ച് മോദിയോട് സംസാരിച്ചു, മറുപടിയും നൽകി'; ഖാർഗെ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങള്‍ കൊണ്ടാണ് ആളുകൾ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി മോദി ഖാർഗെയോട് മറുപടി പറഞ്ഞുതെന്നും രണ്ട് ദിവസത്തെ സംസ്ഥാനതല പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത ശേഷം പൂനെയിൽ പാർട്ടി പ്രവർത്തകരോട് ഖാർഗെ പറഞ്ഞു. പാർലമെൻ്റിലെ ചായ സൽക്കാത്തിൽ മോദിയുമായി സംവദിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞെതെന്ന് ഖാർഗെ വ്യക്തമാക്കി.

മന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും നിങ്ങളുടെ ബിജെപിയില്‍ ചേരുന്നതിനായി ഇനിയും എത്ര പേരെ വേട്ടയാടുമെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ആളുകൾ ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ തനിക്ക് എന്തു ചെയ്യാനാകുമെന്നാണ് ഇതിന് മറുപടിയായി മോദി പറഞ്ഞത്. ആളുകളെ ഭയപ്പെടുത്തിയാണ് ബിജെപിയിൽ ചേ‍ർക്കുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ ആളുകൾ സർക്കാരിനെ അം​ഗീകരിക്കുന്നത് കൊണ്ടാണ് ബിജെപിയിൽ ചേരാൻ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു, ഖാർഗെ പറഞ്ഞതായി, പിടിഐ റിപ്പോർട്ട് ചെയ്തു.

മോദിയെ 'ജ്ഹുതോൻ കാ സർദാർ' (നുണയന്മാരുടെ രാജാവ്) എന്ന് വിളിച്ച ഖാർഗെ, പ്രധാനമന്ത്രി മോദി എപ്പോഴും 'മോദി കി ഗ്യാരൻ്റി'യെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും പാർട്ടിയുടെ പേര് ഒരിക്കലും ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി മോദി കള്ളം പറയുകയാണ്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം എന്താണ് ചെയ്തതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നിട്ടും, ആളുകൾ അദ്ദേഹത്തെ പ്രശംസിക്കുന്നു. ഇത് തുടർന്നാൽ, ഭരണഘടന ഇല്ലാതാകുന്ന ഒരു ദിവസം ഉടൻ വരും. ഞങ്ങൾ ഒരു പോരാട്ടമാണ് നടത്തുന്നത്. ഭരണഘടന സംരക്ഷിക്കാൻ പോരാട്ടം തുടരും' ഖാർഗെ പറഞ്ഞു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT