Kerala

'ടെൻ്റിൽ നിന്ന് രാമനെ ക്ഷേത്രത്തിലേക്ക് എത്തിച്ചത് ബിജെപി, എതിർത്തവർ ഇല്ലാതാകും'; രാജ്നാഥ് സിംഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: കേരളത്തിലെ ഇടത് വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ്. കേരളത്തിലെ കോൺഗ്രസ്സും സിപിഐഎമ്മും ആത്മാർത്ഥത ഇല്ലാത്തരാണ്. ഇവരുവരും തമ്മിൽ പരസ്പരം തല്ലു കൂടുന്നെന്നും ജനങ്ങളെ ഇവർ വഞ്ചിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ചെറിയ ടെന്റിൽ നിന്ന് രാമനെ വലിയ ക്ഷേത്രത്തിലേക്ക് മാറ്റാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. കേരളത്തിലെ ഇടതും വലതുമാണ് ഇതിന് അനുവദിക്കാത്തത്. അവർക്ക് ഇവിടെ ഒന്നും ചെയ്യാനില്ല. രാജ്യത്തെ പ്രതിരോധ രംഗത്തെ തകർക്കുന്നതാണ് സിപിഐഎം പ്രകടന പത്രിക. ഇതിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാക്കണം. സിഎംആർഎൽ, സഹകരണ ബാങ്ക് തട്ടിപ്പുകളിൽ ശക്തമായ അന്വേഷണം നടത്തും. പണം നഷ്ടമായവർക്ക് അത് തിരിച്ചു നൽകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

രാമൻ ഭഗവാൻ മാത്രം അല്ല സാംസ്കാരിക നായകൻ കൂടിയാണ്. കോൺഗ്രസും, സിപിഐഎമ്മും അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല. കോൺഗ്രസ് രാമനെ എതിർത്തു. അയോധ്യയിൽ രാമക്ഷേത്രം പണിതത് എതിർത്തു. രാജ്യത്ത് ശ്രീരാമനെ എതിർത്തവർ ഇല്ലാതാകും. ലോക നിലവാരത്തിലേക്ക് ഭാരതത്തെ എത്തിക്കും എന്നത് മോഡിയുടെ ഗ്യാരൻ്റി. രാജ്യം രാമ രാജ്യത്തിലേക്ക് അടുത്തുകൊണ്ട് ഇരിക്കുന്നു. കശ്മീരിൽ സമാധാനം സ്ഥാപിക്കാൻ ബിജെപിയ്ക്ക് കഴിഞ്ഞു. പറഞ്ഞ കാര്യം പ്രാവർത്തികമാക്കാൻ ബിജെപിക്ക് കഴിയുന്നു. മുത്തലാക്ക് നിർത്തലക്കുമെന്ന് പറഞ്ഞു. അത് പ്രാവർത്തികമാക്കി. തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും പറഞ്ഞ വാക്കിൽ ബിജെപി ഉറച്ചു നിൽക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

ഒരു ക്ലാസില്‍ 70ലധികം കുട്ടികള്‍ വന്നാല്‍ എങ്ങനെയാണ് പഠിപ്പിക്കുക? വിമർശനവുമായി വി ഡി സതീശന്‍

'പാവം ഇപി!തലക്കുമുകളില്‍ വാള്‍ കെട്ടിതൂക്കിയത് പോലെയായിരുന്നു എനിക്ക്'; മോചനം കിട്ടിയെന്ന് സുധാകരന്‍

SCROLL FOR NEXT