Kerala

എ വിജയരാഘവന്‍ പൊന്നാനിയില്‍?; പരിഗണിക്കാമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: പൊന്നാനി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം എ വിജയരാഘവനെ പരിഗണിക്കാമെന്ന് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച. ഭൂരിപക്ഷം അംഗങ്ങളും വിജയരാഘവന്റെ പേര് മുന്നോട്ടുവച്ചതോടെ അദ്ദേഹം സ്ഥാനാര്‍ത്ഥിയായെത്താനുള്ള സാധ്യതയേറെയാണ്.

കഴിഞ്ഞ മൂന്ന് തവണയും ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പൊന്നാനിയില്‍ പരീക്ഷിച്ചത്. കഴിഞ്ഞ തവണ ഇ ടിയോട് മത്സരിക്കാന്‍ പി വി അന്‍വറിനെ തിരഞ്ഞെടുത്തത് മുതല്‍ നീണ്ട വിവാദങ്ങള്‍ എല്‍ഡിഎഫിന് മണ്ഡലത്തില്‍ വെല്ലുവിളിയായിരുന്നു. 521824 വോട്ടാണ് അന്ന് ഇ ടി മുഹമ്മദ് ബഷീര്‍ നേടിയത്. 328551 വോട്ട് അന്‍വറും 110603 വോട്ട് ബിജെപിയുടെ രമയും നേടി. 2014 ല്‍ നിന്ന് 2019 ലെത്തുമ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളാണ് ഇ ടിക്ക് മണ്ഡലത്തില്‍ കൂടുതല്‍ ലഭിച്ചത്. എന്നാല്‍ എല്‍ഡിഎഫിന് 24000ലേറെ വോട്ടുകള്‍ കുറഞ്ഞു. ബിജെപിക്കാകട്ടെ 35000ലേറെ വോട്ടുകള്‍ കൂടി.

തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയോജക മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പൊന്നാനി ലോക്‌സഭാ മണ്ഡലം. ഇതില്‍ തിരൂരങ്ങാടി, തിരൂര്‍, കോട്ടക്കല്‍ എന്നീ നിയോജക മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിനൊപ്പമുള്ളത്. യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത തൃത്താല ഉള്‍പ്പെടെ നാല് മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. ഇത് എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT