Kerala

പുന്നപ്ര പാർട്ടി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി, പിന്നിൽ പ്രധാന നേതാക്കളോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: സ്വന്തം സ്ഥലത്തെ പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മുതിർന്ന നേതാവ് ജി സുധാകരനെ ഒഴിവാക്കി സിപിഐഎം. സുധാകരൻ താമസിക്കുന്ന ആലപ്പുഴ, പുന്നപ്രയിലെ ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് ഒഴിവാക്കിയത്. ജില്ലയിലെ ചില പ്രധാന നേതാക്കൾ ഇടപെട്ടാണ് സുധാകരനെ ഒഴിവാക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം.

ആലപ്പുഴ ജില്ലയിൽ സിപിഐഎമ്മിനുള്ളിൽ ഇപ്പോഴും തുടരുന്ന വിഭാഗീയതയുടെ ഒടുവിലെ ഉദാഹരണമാണ് ജി സുധാകരന് നേരിടേണ്ടി വരുന്ന അവഗണ. സുധാകരൻ താമസിക്കുന്ന പുന്നപ്ര വടക്ക് പഞ്ചായത്തിൽ നടക്കുന്ന ചടങ്ങായിരുന്നിട്ടും ലോക്കൽ കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് പരാതികൾ ഉയരുന്നത്. നേതൃസ്ഥാനങ്ങളിൽ നിന്ന് സ്വയം ഒഴിവാക്കാൻ കത്ത് നൽകി മാതൃക കാട്ടിയിരുന്നെങ്കിലും പാർട്ടി പ്രവർത്തനത്തിലും വേദികളിലും അടുത്ത കാലം വരെ സുധാകരൻ സജീവമായിരുന്നു. എന്നാൽ അമ്പലപ്പുഴ എംഎൽഎ എച്ച് സലാമടക്കമുള്ള നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകളാണ് മുതിർന്ന നേതാവിനെ തഴയുന്നതിന്റെ കാരണമായി ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പറയുന്നത്.

പ്രാദേശിക നേതാവും ജനപ്രതിനിധിയുമായിരുന്ന ആർ മുരളീധരൻ നായരുടെ പേരിലുള്ള ലോക്കൽ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം അഞ്ച് മാസം മുൻപാണ് ആരംഭിച്ചത്. നിർമ്മാണത്തോട് അനുബന്ധിച്ച് നടന്ന തറകല്ലിടൽ ചടങ്ങിലും നേരത്തെ ജി സുധാകരന് ക്ഷണമുണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാൻ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ആർ നാസർ അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലെ പരിപാടിയിൽ നിന്ന് മുതിർന്ന നേതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിക്കാൻ പാർട്ടി ജില്ലാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; മുഖ്യമന്ത്രി

നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് പിതാവ് ജെയിംസ്

പ്രണയം പിന്നീട് പകയായി, അഞ്ചാംപാതിര കണ്ട് കൊലപാതകം; നോവായി വിഷ്ണുപ്രിയ,കുറ്റബോധമില്ലാതെ ശ്യാംജിത്ത്

SCROLL FOR NEXT