Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയായി; മുന്നറിയിപ്പ്, ജാഗ്രത നിര്‍ദേശം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ടിൽ രണ്ടാംഘട്ട മുന്നറിയിപ്പ്. ജലനിരപ്പ് 141 അടിയായതോടെയാണ് രണ്ടാം ഘട്ട മുന്നറിയിപ്പ്‌ നൽകിയത്. 142 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി. മഴ മാറി നിൽക്കുന്നതിനാലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവ് കുറഞ്ഞതിനാലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലേക്ക് എത്തിയതോടെയാണ് കേരളത്തിന് തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പു നൽകിയത്. ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നെങ്കിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവിൽ കുറവുണ്ടാകുന്നത് ആശ്വാസകരമാണ്. പകൽസമയത്ത് 1714 ക്യുസെക്സ് ജലമായിരുന്നു സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഒഴുകിയെത്തുന്നത് 1323 ക്യുസെക്സ് മാത്രമാണ്.

ഇതിൽ 300 ക്യുസെക്സ് തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വനമേഖലയിൽ മഴയില്ലാത്തതും ആശ്വാസം പകരുന്നു. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്കും നിലവിൽ ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ജലം ടണൽ വഴി വൈഗ അണക്കെട്ടിൽ എത്തിച്ച് തമിഴ്നാടിന് ജലനിരപ്പ് നിയന്ത്രണ വിധേയമാക്കി നിലനിർത്തുവാനും കഴിയും. എങ്കിലും ജാഗ്രത മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് 141 അടിയിലേക്ക് എത്തിയ സാഹചര്യത്തിൽ തമിഴ്നാട് രണ്ടാംഘട്ട മുന്നറിയിപ്പ് നൽകിയത്. തമിഴ്നാട് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ പെരിയാർ തീരദേശത്ത് ജാഗ്രതാ നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT