Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് അനധികൃതമായി തുറന്നത് ​ഗൂഢാലോചനയെന്ന് അതിജീവിത

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയെന്ന കേസ് കോടതിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നത് തെളിവുകൾ നശിപ്പിക്കാനുള്ള ​ഗൂഢാലോചനയെന്ന് അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞു. കോ‌ടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെ‌ട്ടുകൊണ്ട് അതിജീവിത ഹർജി സമർപ്പിച്ചു. ജസ്റ്റിസ് കെ ബാബുവാണ് ഹർജി പരിഗണിച്ചത്. പ്രതിയായ ദിലീപിൻ്റെ നിലപാട് അറിയാൻ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതിനാൽ ഹർജി പരി​ഗണിക്കുന്നത് ജൂലൈ ഏഴിലേക്ക് മാറ്റി.

പെൻഡ്രൈവിലുള്ള ദൃശ്യങ്ങൾ പരിശോധിക്കാനാണ് അനുമതി നൽകിയതെന്ന് അതിജീവിതയ്ക്കായി ഹാജരായ അഭിഭാഷകൻ ഗൗരവ് അഗർവാൾ പറഞ്ഞു. ഒറിജനൽ മെമ്മറി കാർഡിൻ്റെ ഫൊറൻസിക് പതിപ്പാണ് പെൻഡ്രൈവിൽ ഉള്ളത്. മെമ്മറി കാർഡിലുള്ള ദൃശ്യങ്ങളാണ് പ്രധാന തെളിവ്. കേസ് അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിലിരിക്കുമ്പോഴും മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുള്ളതാണ്.

ഇവർ ഉപയോ​ഗിച്ച ഫോണും കംപ്യൂട്ടറും കണ്ടു പിടിക്കണമെന്നും വീഡിയോകൾ പുറത്ത് പോയിട്ടുണ്ടോയെന്ന് അന്വേഷണം ന‌ടത്തണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് അവസാനഘ‌ട്ടത്തിലാണെന്നും അതിനാൽ വിചാരണ വൈകിപ്പോകരുതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി പറഞ്ഞു.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT