International

ലൈബീരിയൻ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു; രക്ഷിക്കാന്‍ നാവികസേന, ഇന്ത്യക്കാർ സുരക്ഷിതർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: സൊമാലിയന്‍ തീരത്ത് നിന്ന് കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ലൈബീരിയൻ കപ്പലിനോട് അടുത്ത് നാവികസേന. കടൽക്കൊള്ളക്കാർക്ക് കപ്പൽ ഉപേക്ഷിച്ച് പോകാൻ നാവികസേന മുന്നറിയിപ്പ് നൽകി. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ചെന്നൈയാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത്. മറൈൻ കമാൻഡോകൾ രക്ഷാപ്രവർത്തനത്തിന് ചരക്ക് കപ്പലിലേക്ക് ഇറങ്ങിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് ആയുധധാരികളായ ആറംഗസംഘം കപ്പലില്‍ കയറിയെന്ന വിവരം പുറത്ത് വരുന്നത്. എം വി ലൈല നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് തട്ടിയെടുത്തത്. കപ്പലിൽ 15 ഇന്ത്യക്കാരുണ്ട്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി 81 നിരീക്ഷണ വിമാനം ചരക്കുകപ്പലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

സോമാലിയയുടെ കിഴക്ക് 300 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ. മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് വിവരശേഖരണം നടത്തുകയാണെന്നും വിമാനവും യുദ്ധക്കപ്പലും ചരക്കുകപ്പലിനെ നിരന്തരം നിരീക്ഷിക്കുന്നതായും നാവികസേന അറിയിച്ചു.

'ഇന്നലെ വന്നവർ 20 വർഷമായി പ്രവർത്തിക്കുന്ന എന്നെ ബിജെപി ഏജന്റായി മുദ്രകുത്തി'; സ്വാതി മലിവാൾ

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

മദ്യനയ അഴിമതികേസ്; കെജ്‌രിവാളിനെയും ആപ്പിനെയും പ്രതിചേര്‍ത്ത് ഇഡി കുറ്റപത്രം

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT