International

സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്നു; 11 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഹരാരെ: സിംബാബ്‌വേയില്‍ സ്വര്‍ണഖനി തകര്‍ന്ന് 11 തൊഴിലാളികള്‍ കുടുങ്ങി. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാജ്യതലസ്ഥാനമായ ഹരാരെയില്‍ നിന്ന് 270 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള റെഡ്‌വിങ് ഖനിയിലാണ് അപകടമുണ്ടായത്. ഭൂചലനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുകളുണ്ടെന്ന് സിംബാബ്‌വെ ഖനി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുടുങ്ങിക്കിടക്കുന്ന ഖനിത്തൊഴിലാളികളെ പുറത്തെത്തിക്കാൻ രക്ഷാപ്രവര്‍ത്തന സംഘത്തെ നിയോഗിച്ചതായി ഖനി ഉടമകളായ മെറ്റലോണ്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. യാതൊരു സുരക്ഷാ നടപടികളുമില്ലാതെയാണ് തൊഴിലാളികൾ ഖനികളിൽ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മുമ്പും സിംബാബ്‌വെയിൽ ഇത്തരത്തിൽ ഖനി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 30-ന് സിംബാബ്‌വേയിലെ ചെഗുടുവിലുള്ള ബേ ഹോഴ്‌സ് ഖനിയില്‍ ഉണ്ടായ അപകടത്തില്‍ ഒമ്പതുപേർക്കാണ് ജീവൻ നഷ്ടമായത്.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT