ICC World Cup 2023

വാർണർ ഫ്ലവർ അല്ലെടാ ഫയർ ആടാ... പുഷ്പയിലെ രം​ഗം അനുകരിച്ച് ഡേവിഡ് വാർണർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചിന്നസ്വാമി: ഡേവിഡ് വാർണർ 14 വർഷക്കാലമായി ഓസ്ട്രേലിയൻ ക്രിക്കറ്റിലെ നിർണായക സാന്നിധ്യമാണ്. സമീപകാലത്തെ മോശം പ്രകടനത്തെ തുടർന്ന് ലോകകപ്പിൽ ഇടം നേടുമോയെന്ന് സംശയിച്ചിരുന്നു. എങ്കിലും ഹെയ്ഡന്റെയും ​ഗിൽക്രിസ്റ്റിന്റെയും പിൻ​ഗാമിയെ ക്രിക്കറ്റ് ഓസ്ട്രേലിയ കൈവിട്ടില്ല. പാകിസ്താനെതിരെയുള്ള മത്സരത്തിൽ തന്നെ ടീമിൽ നിലനിർത്തിയ സെലക്ടർമാരുടെ തീരുമാനം വാർണർ ശരിവെച്ചു.

മിച്ചൽ മാർഷിനൊപ്പം ഒന്നാം വിക്കറ്റിൽ 259 റൺസിന്റെ കൂട്ടുകെട്ട് വാർണർ പടുത്തുയർത്തി. ഇത്ര ​ഗംഭീര തുടക്കം ഈ ലോകകപ്പിൽ മറ്റൊരു ടീമിനും ലഭിച്ചിട്ടില്ല. സെഞ്ചുറി പൂർത്തിയാക്കിയ ശേഷമുള്ള വാർണറിന്റെ ആഘോഷം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്. അല്ലു അർജുനെ അനുകരിച്ച് ഫ്ലവർ അല്ല ഫയറെന്ന് വാർണർ മറുപടി നൽകി. 121 റൺസെടുത്ത മിച്ചൽ മാർഷ് മടങ്ങിയപ്പോഴും വാർണർ വെടിക്കെട്ട് തുടർന്നു.

124 പന്തുകളിൽ 14 ഫോറും ഒമ്പത് സിക്സും സഹിതം ഓസ്ട്രേലിയൻ ഓപ്പണർ അടിച്ചെടുത്തത് 163 റൺസാണ്. വാർണർ മടങ്ങിയ ശേഷം ഓസീസ് ബാറ്റിങ് തകർച്ചയും നേരിട്ടു. 33.4 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 259 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ 50 ഓവർ പൂർത്തിയാകുമ്പോൾ 9ന് 367ൽ ഓസ്ട്രേലിയൻ പോരാട്ടം അവസാനിച്ചു.

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മ മാധവി രാജെ സിന്ധ്യ അന്തരിച്ചു

'ജോസ് കെ മാണിയെ ക്ഷണിക്കുന്നത് ചർച്ച ചെയ്തിട്ടില്ല'; വീക്ഷണത്തിന്റെ ലേഖനം തള്ളി സതീശൻ

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

SCROLL FOR NEXT