Gulf

ഹജ്ജ്; തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസന്‍സ് അനുവദിക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മക്ക: ഈ വര്‍ഷം ഹജ്ജിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ അഞ്ച് ലക്ഷം മുറികളുള്ള 4000 കെട്ടിടങ്ങൾക്ക് ലൈസൻസ് അനുവദിക്കാൻ ന​ഗരസഭ ലക്ഷ്യമിടുന്നുവെന്ന് വക്താവ് ഉസാമ സൈത്തൂന്നി. ഏകദേശം രണ്ട് മില്യൺ തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന കെട്ടിടങ്ങളാണ് അനുവദിക്കുന്നത്. ഇതിനോടകം തന്നെ 1000 കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകി കഴിഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നതായി ഉസാമ സൈത്തൂന്നി പറഞ്ഞു. കഴിഞ്ഞ വർഷം ഏകദേശം 1.8 ദശലക്ഷം പേരാണ് ഹജ്ജ് നിർവ്വഹിക്കാനെത്തിയത്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ആഗ്രഹിക്കുന്ന കെട്ടിട ഉടമകളില്‍ നിന്ന് ലൈസന്‍സ് അപേക്ഷകള്‍ വര്‍ധിച്ചുവരികയാണ്. റജബ് മാസം അവസാനം വരെ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുമെന്നും ഉസാമ സൈത്തൂനി പറഞ്ഞു.

അതേസമയം ജൂണിൽ നടക്കാനിരിക്കുന്ന ഈ വർഷത്തെ ഹജ്ജിനുള്ള തയ്യാറെടുപ്പുകൾ സൗദി അറേബ്യ ആരംഭിച്ചു. ഈ മാസം ആദ്യം അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങി. വരാനിരിക്കുന്ന ഹജ്ജിനുള്ള നിയമങ്ങളും നിബന്ധനകളും സൗദി അധികൃതർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

കനത്ത മഴ; പത്തനംതിട്ടയിൽ റെഡ് അലേർട്ട്, മലയോര മേഖലയിലേക്കുള്ള യാത്ര നിരോധിച്ചു

സ്കൂൾ തുറക്കൽ: വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് നൗഫൽ അറസ്റ്റിൽ

SCROLL FOR NEXT