Football

ബാഴ്സയ്ക്ക് ഗോൾ നിഷേധം; ജി എൽ ടി അനിവാര്യമോ?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോൾ ലീഗിൽ മറ്റൊരു എൽ ക്ലാസിക്കോ മത്സരം കൂടെ പൂർത്തിയായി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്സലോണയെ പരാജയപ്പെടുത്തി. മത്സരത്തിൽ ബാഴ്സയുടെ നിർണായകമായൊരു ശ്രമം ഗോളായില്ല. 27-ാം മിനിറ്റിൽ ലാമിൻ യമാലിന്റെ ഷോട്ട് റയൽ ഗോൾ കീപ്പർ ആൻഡ്രി ലുനിൻ തടഞ്ഞിട്ടു.

പന്ത് തടയുമ്പോൾ ലുനിൻ ഗോൾ പോസിറ്റിന് അകത്തായിരുന്നു. മിനിറ്റുകളോളം നടത്തിയ പരിശോധനയിൽ പന്ത് പൂർണമായും ഗോൾ ലൈൻ ക്രോസ് ചെയ്തിട്ടില്ലെന്ന് കണ്ടു. ഇതോടെ ബാഴ്സയ്ക്ക് ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ ബാഴ്സ മാനേജർ സാവി ഹെർണാണ്ടസ് ലാ ലീഗ അധികൃതരെ വിമർശിച്ച് രംഗത്തെത്തി.

മത്സരത്തിൽ ബാഴ്സ നന്നായി കളിച്ചു. ഒരുപക്ഷേ വിജയിക്കേണ്ട ടീം ബാഴ്സയായിരുന്നു. എന്നാൽ യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ടൂർണമെന്റിന് മികച്ച സാങ്കേതിക വിദ്യയില്ലെന്നത് നാണക്കേടാണ്. ലാമിൻ യമാലിന് ഗോൾ നിഷേധിക്കപ്പെട്ടു. ഒരുപക്ഷേ ഗോൾ ലൈൻ സാങ്കേതിക വിദ്യ ഉണ്ടായിരുന്നുവെങ്കിൽ ലാമിൻ സ്കോർ ചെയ്തേനെയെന്ന് സാവി പ്രതികരിച്ചു.

ഫുട്ബോളിൽ പന്ത് ഗോൾവര കടന്നാൽ അത് ഗോളെന്ന് അറിയിക്കുന്ന സാങ്കേതിക വിദ്യയാണ് ഗോൾ ലൈൻ ടെക്നോളജി അഥവാ ജി എൽ ടി. യൂറോപ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ബുന്ദസ്‌ലിഗ, സീരി എ, ലീഗ് 1 തുടങ്ങിയ ടൂർണമെന്റുകളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT