Football

പാരീസ് സെമി ഫൈനൽസ്; രണ്ടാം പാദത്തിൽ ബാഴ്സ വീണു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ‌ ബാഴ്സലോണയെ തകർത്ത് പി എസ് ജി സെമിയിൽ. ആദ്യ പാദത്തിൽ 2-3ന് പരാജയപ്പെട്ട ശേഷമാണ് പി എസ് ജിയുടെ തിരിച്ചുവരവ്. രണ്ടാം പാദത്തിൽ 4-1ന് പി എസ് ജി വിജയിച്ചു. ഇതോടെ അന്തിമ ഫലം 6-4 എന്നായി. കിലിയൻ എംബാപ്പെയുടെ ഇരട്ട ​ഗോൾ‌ പി എസ് ജി വിജയത്തിൽ നിർണായകമായി.

രണ്ടാം പാദത്തിന്റെ ആദ്യ പകുതിയിൽ റാഫീഞ്ഞയുടെ ​ഗോളിൽ ബാഴ്സ ലീഡ് ഉയർത്തി. പക്ഷേ 29-ാം മിനിറ്റിൽ റൊണാൾഡ് അറൗജോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. പിന്നാലെ ലാമിൻ യമാലിനെ പിൻവലിക്കേണ്ടി വന്നത് ബാഴ്സയുടെ ആക്രമണം ദുർബലമാക്കി.

40-ാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെ പി എസ് ജിയ്ക്കായി ​ഗോൾ നേടി. 54-ാം മിനിറ്റിൽ വിറ്റിഞ്ഞ സ്കോർബോർഡ് തുല്യമാക്കി. 61-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ പെനാൽറ്റിയിലൂടെ ​ഗോൾ നേടി. 89-ാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാം ​ഗോളും പൂർത്തിയാക്കി.

'മര്‍ദ്ദിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നല്‍കി ബിഭവ് കുമാര്‍

കനയ്യകുമാറിനും ആപ് കൗണ്‍സിലര്‍ക്കുമെതിരെ ആക്രമണം; പരാതി നല്‍കി

'രാഹുല്‍ നിങ്ങളെ നിരാശപ്പെടുത്തില്ല'; ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിച്ച് സോണിയയുടെ വൈകാരിക പ്രസംഗം

കെ എം മാണി മുഖ്യമന്ത്രിയാകാതെ പോയതിന് പിന്നില്‍ ജോസ് കെ മാണി: ടി ജി നന്ദകുമാര്‍

'ആളുകളെ ഭയപ്പെടുത്താന്‍ അദ്ദേഹത്തിനിഷ്ടമാണ്'; അമിത്ഷായുടെ രാഷ്ട്രീയ ചരിത്രം വിശദീകരിച്ച് ഗാര്‍ഡിയന്‍

SCROLL FOR NEXT