Football

ലിവർപൂളിന് എമിയില്ലാതെപോയി; എഫ് എ കപ്പിൽ 122-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പിൽ ലിവർപൂളിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് റെഡ് ഡെവിൾസിന്റെ വിജയം. ഖത്തർ ലോകകപ്പ് ഫൈനലിനെ ഓർമിപ്പിക്കുന്നതായിരുന്നു ക്വാർട്ടർ മത്സരം. 122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ഗോൾ തടയാൻ ലിവർപൂളിന്റെ വലകാത്ത കയോംഹിൻ കെല്ലെഹറിന് കഴിഞ്ഞില്ല.

മത്സരത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന ഊർജ്ജത്തിൽ 10-ാം മിനിറ്റിൽ തന്നെ സ്കോട്ട് മക്ടോമിനെ സ്കോർ ചെയ്തു. പക്ഷേ ആദ്യ പകുതിക്ക് പോകും മുമ്പ് തന്നെ ലിവർപൂൾ മുന്നിലെത്തി. 44-ാം മിനിറ്റിൽ മാക് അലിസ്റ്റർ ഗോൾ നേടിയപ്പോൾ 47-ാം മിനിറ്റിൽ മുഹമ്മദ് സലാ ഗോളടിച്ചു. രണ്ടാം പകുതിയിൽ ലിവർപൂൾ വ്യക്തമായ മേധാവിത്തം പുലർത്തി. എങ്കിലും ഗോൾ എണ്ണം ഉയർത്താൻ കഴിഞ്ഞില്ല. പക്ഷേ 87-ാം മിനിറ്റിലെ ബ്രസീലിയൻ താരം ആന്റണിയുടെ ഗോളിലൂടെ യുണൈറ്റഡ് തിരിച്ചുവന്നു.

എക്സ്ട്രാ ടൈമിൽ 105-ാം മിനിറ്റിൽ ഹാർവെ ഇലിയറ്റിന്റെ ഗോളിൽ ലിവർപൂൾ മുന്നിലെത്തി. പക്ഷേ 112-ാം മിനിറ്റിൽ മാർകസ് റാഷ്ഫോർഡ് തിരിച്ചടിച്ചു. പക്ഷേ 122-ാം മിനിറ്റിലെ അമദ് ദിയാലോയുടെ ഗോൾ പിറന്നു. ഖത്തറിൽ എമിലിയാനോ മാർട്ടിനെസ് തടഞ്ഞിട്ടത് മറ്റാർക്കും സാധ്യമല്ലെന്ന് തെളിഞ്ഞു. അതിനിടെ ഷർട്ട് ഊരി ഗോൾ ആഘോഷം നടത്തിയതിന് അമദ് ദിയാലോയ്ക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചു.ഇതോടെ യുണൈറ്റഡ് സംഘം 10 പേരായി ചുരുങ്ങി. പക്ഷേ അപ്പോഴേയ്ക്കും യുണൈറ്റഡിന്റെ വിജയം കുറിക്കപ്പെട്ടിരുന്നു.

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...'; ലൈംഗികാധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ്

തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ മോദി

'തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു';ഗുജറാത്തില്‍ ബിജെപി നേതാവിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാതി

അഖിൽ വധക്കേസ്; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേർ കസ്റ്റഡിയിൽ

'ജനങ്ങളെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കരുത്'; സിപിഐഎമ്മിനോട് കൈകൂപ്പി അഭ്യർത്ഥിക്കുന്നുവെന്ന് സതീശൻ

SCROLL FOR NEXT