Entertainment

ഹൃദയാഘാതത്തിന് മുമ്പുവരെ കരിയറായിരുന്നു പ്രധാനം, ഇപ്പോൾ കുടുംബവും ആരോ​ഗ്യവും: ബോളിവുഡ് താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ഹൃദയാഘാതം ഉണ്ടായതിനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞിട്ടുള്ള ബോളിവുഡ് താരമാണ് ശ്രേയസ് തൽപഡെ. ഇക്കഴിഞ്ഞ ‍ഡിസംബറിലാണ് ഷൂട്ടിങ് സെറ്റിൽവച്ച് ശ്രേയസ്സിന് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇപ്പോഴിതാ ഹൃദയാഘാതത്തിനു പിന്നാലെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറിമറിഞ്ഞുവെന്ന് പറയുകയാണ് ശ്രേയസ്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. ഹൃദയാഘാതത്തോടെ ജീവിതത്തിലെ പലകാര്യങ്ങൾക്കും മാറ്റമുണ്ടായെന്ന് ശ്രേയസ് പറയുന്നു. അതിനുമുമ്പുവരെ സിനിമയെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ നിരന്തരം ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവം എല്ലാം മാറ്റിമറിച്ചു. ജീവിതത്തിലെ മുൻ​ഗണനകൾ മാറിയെന്നും നടൻ പറയുന്നു.

നേരത്തേ ഒരു കുതിരയെപ്പോലെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. മികച്ച സിനിമ, മികച്ച സംവിധായകർക്കൊപ്പം ചെയ്യണമെന്നെല്ലാം ഉറപ്പിച്ചുള്ള ഓട്ടത്തിലായിരുന്നു. പെട്ടെന്ന് ഒരനുഭവം എല്ലാം മാറ്റിമറിച്ചു. പക്ഷേ അത് നല്ലതിനുള്ള മാറ്റമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഹൃദയാഘാതത്തിനുശേഷം കുടുംബത്തോടുള്ള ബന്ധത്തിലും മാറ്റമുണ്ടായി. ഇപ്പോൾ കുടുംബവും ആരോ​ഗ്യവുമാണ് പ്രധാനം. ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ തലേദിവസം താനും മകളും തമ്മില്‍ ഉണ്ടായിരുന്ന ആത്മബന്ധത്തേക്കാൾ ആഴത്തിലുള്ളതാണ് ഇപ്പോഴത്തേത്. കുടുംബാം​ഗങ്ങൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളൊക്കെ നമ്മൾ പലപ്പോഴും മിസ് ചെയ്യുമെന്നും അത് തിരിച്ചറിയാൻ കഴിയാതിരിക്കുമെന്നും ശ്രേയസ് പറയുന്നു.

'വെൽക്കം ടു ദ ജം​ഗിൾ' എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് ശ്രേയസ് തൽപഡേക്ക് ഹൃദയാഘാതമുണ്ടായത്. ഹൃദയാഘാതലക്ഷണം അനുഭവപ്പെട്ടതിനെക്കുറിച്ച് ശ്രേയസ് തുറന്നുപറഞ്ഞതിങ്ങനെയാണ്: “അവസാന ഷോട്ടിനുശേഷം ശ്വാസം കിട്ടുന്നില്ലെന്ന് തോന്നി. ഇടതുകൈ വേദനിക്കാൻ തുടങ്ങി. വാഹനത്തിലേക്ക് നടന്നുപോകാനോ വസ്ത്രം മാറാനോ സാധിക്കുന്നുണ്ടായിരുന്നില്ല. സംഘട്ടനരം​ഗങ്ങളിൽ അഭിനയിച്ചതുകൊണ്ടുണ്ടായ പേശിവേദനയാണെന്നാണ് കരുതിയത്. അതുപോലുള്ള തളർച്ച ജീവിതത്തിൽ ഒരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല.” ശ്രേയസ് തൽപഡെ പറഞ്ഞു.

സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദം; മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് എം വി ഗോവിന്ദന്‍

എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തിരിക്കുന്നത് എന്റെ ഔദാര്യം, മറക്കരുത്: തോമസ് കെ തോമസ്

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

SCROLL FOR NEXT