Cricket

രഞ്ജി താരങ്ങള്‍ക്ക് ഒരു കോടി രൂപ വരെ പ്രതിഫലം; പുതിയ നീക്കത്തിന് ബിസിസിഐ, റിപ്പോര്‍ട്ട്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്ന കാര്യം ബിസിസിഐ പരിഗണിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനായി ബിസിസിഐ അധ്യക്ഷന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎല്‍ ഇതര താരങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.

നിലവില്‍ 40ല്‍ അധികം രഞ്ജി മത്സരങ്ങള്‍ കളിക്കുന്ന ഒരു താരത്തിന് പ്രതിദിനം 60,000 രൂപയാണ് ബിസിസിഐ പ്രതിഫലമായി നല്‍കുന്നത്. 21 മുതല്‍ 40 രഞ്ജി മത്സരങ്ങള്‍ കളിക്കുന്നവർക്ക് പ്രതിദിനം 50,000 രൂപയും 20 മത്സരങ്ങള്‍ കളിക്കുന്നവർക്ക് പ്രതിദിനം 40,000 രൂപയുമാണ് ലഭിക്കുക. അതേസമയം റിസര്‍വ് കളിക്കാര്‍ അതത് വിഭാഗങ്ങളിലായി പ്രതിദിനം 30,000 രൂപയും 20,000 രൂപയും സമ്പാദിക്കുന്നു. ഇതുപ്രകാരം ടീമുകള്‍ ഫൈനലിലെത്തിയാല്‍ ഒരു സീനിയര്‍ താരത്തിന് 25 ലക്ഷം രൂപ വരെ ലഭിക്കും. മറ്റ് ടീമംഗങ്ങള്‍ക്ക് 17 മുതല്‍ 22 ലക്ഷം രൂപ വരെയും പ്രതിഫലമായി ലഭിക്കുന്നു.

ഇപ്പോഴുള്ള പദ്ധതി നടപ്പിലാക്കിയാല്‍ 10 രഞ്ജി മത്സരങ്ങള്‍ കളിക്കുന്ന ഒരു താരത്തിന് പ്രതിഫലമായി 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ ലഭിക്കും. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി പോലുള്ള ആഭ്യന്തര വൈറ്റ് ബോള്‍ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇതിലൂടെ കൂടുതല്‍ പ്രതിഫലം ലഭിക്കും. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത സീസണ്‍ മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

SCROLL FOR NEXT