Cricket

ദയവുചെയ്ത് ഇംപാക്ട് പ്ലെയർ നിയമം ഒഴിവാക്കണം; മുഹമ്മദ് സിറാജ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഇംപാക്ട് പ്ലെയർ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സിറാജ്. ഇപ്പോൾ തന്നെ ബാറ്റർമാർക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളർമാർക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ല. ഒരു ടീം 20 ഓവറിൽ 250ലധികം റൺസ് അടിക്കുന്നത് വല്ലപ്പോഴുമാണ്. എന്നാൽ ഈ ഐപിഎല്ലിൽ അത് സാധാരണ സംഭവമായെന്നും സിറാജ് പ്രതികരിച്ചു.

മുമ്പ് രോഹിത് ശർമ്മ, വസീം ജാഫർ എന്നിവർ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ രം​ഗത്തുവന്നിരുന്നു. ഓൾ റൗണ്ടറുമാരുടെ പ്രാധാന്യം എടുത്ത് കളയുന്നതാണ് ഇംപാക്ട് പ്ലെയർ നിയമമെന്നാണ് രോഹിത് ശർമ്മയുടെ വാക്കുകൾ. ക്രിക്കറ്റ് 11 താരങ്ങളുടെ വിനോദമാണ്. 12 താരങ്ങളുടേതല്ല. ശിവം ദൂബെയ്ക്കും വാഷിം​ഗ്ടൺ സുന്ദറിനും ബൗളിം​ഗിന് അവസരം ലഭിക്കുന്നില്ലെന്നും രോഹിത് പ്രതികരിച്ചു.

ഐപിഎൽ സീസണിന് മുമ്പെ ഇംപാക്ട് പ്ലെയർ നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് വസീം ജാഫർ രം​ഗത്തെത്തിയിരുന്നു. ഓൾ റൗണ്ടർമാരുടെ അവസരങ്ങൾ നിഷേധിക്കുകയാണ് ഇംപാക്ട് പ്ലെയർ നിയമമെന്നായിരുന്നു വസീം ജാഫറിന്റെയും പ്രതികരണം.

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ; വെല്ലുവിളിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT