പെൺകുട്ടികളെ കടന്നുപിടിച്ചു, ചുംബിച്ചു; ഇന്ത്യൻ ഷെഫിന് സിം​ഗപ്പൂരിൽ തടവുശിക്ഷ

മൂന്നു മാസവും നാലാഴ്ച്ചയുമാണ് സുഷീലിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്
പെൺകുട്ടികളെ കടന്നുപിടിച്ചു, ചുംബിച്ചു; ഇന്ത്യൻ ഷെഫിന് സിം​ഗപ്പൂരിൽ തടവുശിക്ഷ

സിംഗപ്പൂര്‍: കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ ഷെഫിന് സിംഗപ്പൂരില്‍ തടവ്ശിക്ഷ വിധിച്ചു. സുഷീല്‍ കുമാര്‍ എന്ന 44കാരനാണ് ജയിലിലായത്. ചെയ്തതില്‍ പശ്ചാത്താപം ഉണ്ടെന്ന് പ്രതി പറഞ്ഞെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഒന്നിലധികം തവണ ഒരേ കുറ്റകൃത്യം നടത്തിയ പ്രതിക്ക് പശ്ചാത്താപം ഇല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. മൂന്നു മാസവും നാലാഴ്ച്ചയുമാണ് സുഷീലിന് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാമായിരുന്ന കുറ്റമാണ് പ്രതിക്കുമേല്‍ ചുമത്തിയത്.

കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സബ് വേ റെയില്‍വേ സ്റ്റേഷന് സമീപത്തു വച്ച് പകല്‍ വെളിച്ചത്തിലാണ് 14 വയസ്സുള്ള പെണ്‍കുട്ടിയെ ഇയാള്‍ കടന്നുപിടിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീട്ടിലേക്ക് പോകുന്ന വഴി സംസാരിക്കാന്‍ എന്ന വ്യാജേന പ്രതി തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇയാള്‍ വഴി ചോദിക്കുകയാണെന്നാണ് കുട്ടി ആദ്യം കരുതിയത്. എന്നാല്‍ വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ പെണ്‍കുട്ടിയെ കയറി പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നമ്പര്‍ ചോദിച്ച് വാങ്ങുകയും കുട്ടിക്കൊപ്പം സെല്‍ഫികള്‍ പകര്‍ത്തുകയും ചെയ്തു. പിന്നാലെ സുഷീലിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കേസ് കൊടുത്തു. ഇയാളെ അടുത്ത ദിവസം തന്നെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

മൂന്നുമാസങ്ങള്‍ക്ക് ശേഷം പ്രതി മറ്റൊരു 19 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ലിഫ്റ്റില്‍ വച്ചായിരുന്നു രണ്ടാമത്തെ സംഭവം. തനിക്ക് പ്രണയം തോന്നുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളെ കടന്നുപിടിക്കുന്നത്. ലിഫ്റ്റിലെ സിസിടിവി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് അന്നുതന്നെ പ്രതിയെ പൊലീസ് പിടികൂടി. പ്രതി ഈ കുട്ടികള്‍ക്ക് സ്ഥിരമായി വാട്‌സപ്പ് സന്ദേശം അയച്ച് ശല്യപ്പെടുത്തുമായിരുന്നു എന്നും പൊലീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com