Sports

കാഴ്ച്ചക്കാരായി ജപ്പാൻ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഫൈനലിൽ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിന് ഇന്ത്യയ്ക്ക് ഇനി വേണ്ടത് ഒരു ജയം മാത്രം. നാളെ നടക്കുന്ന ഫൈനലിൽ മലേഷ്യയെ തോൽപ്പിക്കണം. അങ്ങനെ സംഭവിച്ചാൽ നാലാമത്തെ തവണ ഇന്ത്യൻ ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളാകും. ഇന്ന് നടന്ന സെമി ഫൈനലിൽ ജപ്പാനെ തകർത്താണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. മറുപടിയില്ലാത്ത അഞ്ച് ഗോളിന് ജപ്പാനെ തകർത്താണ് ഇന്ത്യൻ ജയം.

ആദ്യ ക്വാർട്ടർ ഇരുടീമുകളും ഗോൾ ഒന്നും നേടിയില്ല. ജപ്പാൻ്റെ ചില മുന്നേറ്റങ്ങൾ മലയാളി ഗോൾ കീപ്പർ പിആർ ശ്രീജേഷ് തടഞ്ഞിട്ടു. രണ്ടാം ക്വാർട്ടറിലാണ് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടത്. 19-ാം മിനിറ്റിൽ ആകാശ്ദീപ് സിംഗാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തൊട്ടുപിന്നാലെ ഇന്ത്യയ്ക്ക് അനുകൂലമായി ഒരു പെനാൽറ്റി കോർണർ ലഭിച്ചു. ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിംഗിൻ്റെ ഡ്രാഗ് ഫ്ലിക്ക് പിഴച്ചില്ല. ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി. 30-ാംമിനിറ്റിൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ഇന്ത്യ വീണ്ടും ലീഡ് ഉയർത്തി. മൻപ്രീത് സിംഗാണ് ഇന്ത്യയുടെ മൂന്നാം ഗോൾ നേടിയത്.

മൂന്നാം ക്വാർട്ട‌റിൽ 39-ാം മിനിറ്റിൽ ഇന്ത്യയുടെ നാലാം ഗോൾ പിറന്നു. മൻപ്രീത് സിംഗിൻ്റെ മത്സരത്തിലെ രണ്ടാം ഗോൾ നേടി. മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൾ ഇന്ത്യ 4-0 ത്തിന് മുന്നിലായി. 51-ാം മിനിറ്റിൽ കാർത്തി സെൽവത്തിലൂ‌ടെ ഇന്ത്യ അഞ്ചിൻ്റെ പഞ്ചും സ്വന്തമാക്കി. 60 മിനിറ്റ് പിന്നുടുമ്പോൾ 5-0 ത്തിന് ഇന്ത്യൻ ജയം. ഇരട്ടഗോൾ നേടിയ മൻപ്രീത് സിംഗാണ് മത്സരത്തിലെ താരം.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

SCROLL FOR NEXT