News

കുടിശിക പ്രശ്നം പരിഹരിച്ചു; രഞ്ജി പണിക്കർക്ക് വിലക്കില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമ്മാണ കമ്പനി തിയേറ്ററുടമകൾക്ക് കുടിശ്ശിക നൽകാനുണ്ടെന്ന് പറഞ്ഞിരുന്നു. ഈ തുക തവണകളായി നൽകാമെന്ന് രഞ്ജി പണിക്കർ ഉറപ്പുനൽകിയെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു.

ഏഴുവർഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുൻകൂർതുകയായ 30 ലക്ഷമാണ് നൽകാനുണ്ടെന്ന് ഫിയോക് പറഞ്ഞത്. തുടർന്ന് രഞ്ജി പണിക്കർ അഭിനയിക്കുന്ന 'എ രഞ്ജിത് സിനിമ' എന്ന പുതിയ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിക്കുകയായിരുന്നു. കൂടാതെ രഞ്ജി പണിക്കർ അഭിനയിച്ചതോ നിർമ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്നായിരുന്നു തിയേറ്ററുടമകളുടെ തീരുമാനം.

പ്രശ്നം അവസാനിച്ചതോടെ 'എ രഞ്ജിത് സിനിമ' തിയേറ്ററിൽ പ്രദർശിപ്പിക്കാനും തീരുമാനമായി. ഡിസംബർ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT