National

പ്രധാനമന്ത്രിയുടെ കാലിൽ തൊട്ടത് ലജ്ജാകരം,അധികാര ഭ്രമം നിതീഷ് കുമാറിനെ മാറ്റി ; തേജസ്വി യാദവ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

നവാഡ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാൽ തൊട്ട് വഴങ്ങിയതിനെ വിമർശിച്ച്‌ ആർജെഡി നേതാവും മുൻ ബീഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ഇന്ന് നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദം തൊട്ട ചിത്രം കണ്ടു. ഞങ്ങൾക്ക് നാണക്കേട് തോന്നി. എന്താണ് സംഭവിച്ചത്? നിതീഷ് കുമാർ ഞങ്ങളുടെ രക്ഷാകര്‍ത്താവായിരുന്നു. നിതീഷിനെപ്പോലെ പരിചയസമ്പന്നനായ മറ്റൊരു മുഖ്യമന്ത്രി ബീഹാറിനില്ലായിരുന്നു. പക്ഷെ അദ്ദേഹം അധികാരത്തിന് പിറകെ പോയെന്നും ആർജെഡി നേതാവ് പറഞ്ഞു. പ്രസംഗത്തിനിടയിൽ അബദ്ധത്തിൽ ബിജെപി ഇത്തവണ നാലായിരം സീറ്റ് നേടുമെന്ന് പറഞ്ഞതിനെയും തേജസ്വി യാദവ് വിമർശിച്ചു.

ബിഹാറിലെ നവാഡയിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ച ശേഷം വേദിയിൽ ഇരിക്കുകയായിരുന്ന നരേന്ദ്ര മോദിയുടെ കാലിൽ തൊട്ട് വണങ്ങുകയായിരുന്നു നിതീഷ് . ഇൻഡ്യ സഖ്യത്തിന്റെ രൂപീകരണത്തിലടക്കം നരേന്ദ്രമോദിക്കെതിരെ ശക്തമായ പ്രതിപക്ഷ ശബ്ദം ഉയർത്തിയ നേതാവായിരുന്നു നിതീഷ്. ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് പക്ഷെ ജെഡിയു തലവനായിരുന്ന നിതീഷ് കളം മാറി ബിജെപി സഖ്യത്തിലെത്തി. അഞ്ചാം തവണയും ബീഹാറിന്റെ മുഖ്യമന്ത്രിയായി. നിതീഷിന്റെ ഈ കൂറുമാറ്റമാണ് ഇത്തവണ ബീഹാറിൽ തേജസ്വി യാദവ് പ്രധാന ആയുധമാക്കുന്നത്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT