National

വ്യവസായിയെ വെടിവെച്ച് കൊന്നു; അജ്ഞാതര്‍ നിറയൊഴിച്ചത് 35 തവണ, ഒരാഴ്ചയ്ക്കിടെ രണ്ടാമത് കൊലപാതകം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡല്‍ഹി: ധാബയില്‍ എസ് യു വിയില്‍ കിടന്നുറങ്ങുകയായിരുന്ന ബിസിനസുകാരന്‍ വെടിയേറ്റ് മരിച്ചു. ഹരിയാനയിലാണ് 38 കാരനായ സുന്ദര്‍ മാലിക് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. മുര്‍താലിലെ ഗുല്‍ഷാന്‍ ധാബയിലെ പാര്‍ക്കിങ്ങില്‍ കിടന്നുറങ്ങുകയായിരുന്നു സുന്ദര്‍ മാലിക്. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. ഐഎന്‍എല്‍ഡി (Indian National Lok Dal) നേതാവ് വെടിയേറ്റ് മരിച്ച് ഒരാഴ്ച തികയുമ്പോഴാണ് മറ്റൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നത്. ഗൊഹാനയില്‍ നിന്നുള്ള അബ്കാരിയാണ് സുന്ദെര്‍ മാലിക്.

വെടിവെപ്പ് തുടങ്ങിയതോടെ സുന്ദെര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചു. പ്രത്യാക്രമണം നടത്താന്‍ ശ്രമിച്ച സുന്ദറിനെ പിടിച്ചുവച്ചാണ് അജ്ഞാതര്‍ വെടിവച്ചത്. 35 തവണ ഇവര്‍ വെടിയുതിര്‍ത്തുവെന്നാണ് പൊലീസ് പറയുന്നത്. ധാബ ഉടമ ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താന്‍ എട്ടംഗ പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും 30 മുതല്‍ 35 വരെ തവണ വെടിയുതിര്‍ത്ത് കഴിഞ്ഞിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബത്തോട് സംസാരിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും ഗാങ് വാറാണ് നടന്നതെന്നതിന് തെളിവില്ലെന്നും പൊലീസ് വ്യക്തമാക്കി.

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

SCROLL FOR NEXT