National

വനിതാ മാധ്യമപ്രവർത്തകയെ തെറി വിളിച്ചു, ബിജെപി നേതാവിന് തടവും പിഴയും വിധിച്ച് കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ചെന്നൈ: വനിതാ മാധ്യമപ്രവർത്തകയെ തെറി വിളിച്ചതിന് തമിഴ് നടനും ബിജെപി നേതാവുമായ എസ് വി ശേഖറിന് ഹൈക്കോടതി ഒരു മാസത്തെ തടവും 15000 രൂപ പിഴയും വിധിച്ചു. ചെന്നൈ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.

സോഷ്യൽ മീഡിയയിലൂടെയാണ്‌ ഇയാൾ വനിതാ പ്രവർത്തകയ്ക്ക് നേരെ മോശം പരാമർശങ്ങൾ പോസ്റ്റ് ചെയ്തത്. 2018ൽ ഒരു ഔദ്യോഗിക പരിപാടിയിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് വനിതാ മാധ്യമപ്രവർത്തകയുടെ കവിളിൽ തട്ടിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് എസ് വി ശേഖർ വിവാദ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

എസ് വി ശേഖറിനെതിരായ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു. മാധ്യമപ്രവർത്തകയെ സ്പർശിച്ചതിന് ഗവർണർ ഫിനൈൽ ഉപയോഗിച്ച് കൈ കഴുകണം എന്നായിരുന്നു ശേഖറിന്റെ പോസ്റ്റ്.

ഫേസ്ബുക്കിലൂടെ വനിതാ മാധ്യമപ്രവർത്തകയെ നിരക്ഷരർ, വിഡ്ഢികൾ, വൃത്തികെട്ടവർ എന്നും ഇയാൾ വിശേഷിപ്പിച്ചു. വിവാദമായപ്പോൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഇദ്ദേഹം പിൻവലിച്ചിരുന്നു. തുടർന്ന് ക്ഷമാപണം നടത്തിയ എസ് വി ശേഖർ ഉള്ളടക്കം വായിക്കാതെയാണ് പോസ്റ്റ് ഷെയർ ചെയ്തതെന്ന് കോടതിയിൽ പറഞ്ഞെങ്കിലും വാദം കോടതി തള്ളിക്കളഞ്ഞിരുന്നു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

SCROLL FOR NEXT