National

'ഈ രാജ്യത്തിന് ഒരു ബാബ മോദിയെ വേണ്ട, ഈ സർക്കാര്‍ പ്രത്യേക മതത്തിന്‍റേതാണോ?'; ലോക്സഭയിൽ ഒവൈസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്ലിമീ (എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസിയുടെ ലോക്സഭയിലെ നന്ദിപ്രമേയ പ്രസം​ഗം. 'ഈ സർക്കാർ ഒരു പ്രത്യേക സമുദായത്തിന്റെയോ മതത്തിന്റെയോ മുഴുവൻ രാജ്യത്തിന്റെയോ, ആരുടെ സർക്കാരാണ്? രാജ്യത്തിന് ഒരു ബാബ മോദിയെ ആവശ്യമില്ല'. ഒവൈസി പറഞ്ഞു.

സഭയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെയും പ്രാണപ്രതിഷ്ഠാ കർമ്മത്തിന്റെയും വിഷയം ഉന്നയിച്ചാണ് ഒവൈസിയുടെ പരാമർ‌ശം. ഇന്ത്യയിലെ സർക്കാരിന് ഒരു മതമുണ്ടോ എന്നും ഒവൈസി ചോദിച്ചു.

'ഈ രാജ്യത്തിന് ഒരു മതമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ ഒരു മതത്തിന് മേലുള്ള മറ്റൊരു മതത്തിന്റെ കടന്നു കയറ്റമായില്ലേ ജനുവരി 22. രാജ്യത്തെ 17 കോടി മുസ്ലിങ്ങൾക്ക് ഇതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്. ഞാൻ ബാബറിന്റെയോ ജിന്നയുടെയോ ഔറം​ഗസേബിന്റെയോ വക്താവാണോ?...ഞാൻ ഭ​ഗവാൻ രാമനെ ബഹുമാനിക്കുന്നു, പക്ഷേ ഹേ റാമെന്ന് അവസാനമായി ഉച്ചരിച്ച മനുഷ്യനെ കൊലപ്പെടുത്തിയ നാഥുറാം ​ഗോഡ്സെയെ വെറുക്കുന്നു'. ഒവൈസി പറഞ്ഞു.

'അയോധ്യയിലെ ബാബറി മസ്ജിദ് വലതുപക്ഷ സംഘടനകൾ തകർത്ത ദിവസം,1992 ഡിസംബർ 6 ന് ശേഷം രാജ്യത്ത് ഒരു കലാപം ഉണ്ടായി. യുവാക്കളെ ജയിലിലടച്ചു, പ്രായമായപ്പോൾ അവർ പുറത്തിറങ്ങി. ബാബറി മസ്ജിദ് സിന്ദാബാദ്...ബാബറി മസ്ജിദ് എന്നും എപ്പോഴും ഇവിടെ നിലനിൽ‌ക്കും' എന്ന് പറഞ്ഞാണ് ഒവൈസി പ്രസംഗം അവസാനിപ്പിച്ചത്.

ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ

'ഇന്‍ഡ്യ' മുന്നണി വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിമിനും വ്യത്യസ്ത ബജറ്റായിരിക്കും; മോദി

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പൊലീസ് യുവതിയുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

SCROLL FOR NEXT