National

ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് ഭാരത് രത്ന പുരസ്കാരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രി കർപൂരി താക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത് രത്ന പുരസ്കാരം. ജൻ നായക് എന്നാണറിയപ്പെട്ടിരുന്ന കർപൂരി താക്കൂർ ബിഹാറിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കർപൂരി താക്കൂർ ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്നു കർപൂരി താക്കൂർ. പിന്നീട് ജനതാ പാർട്ടിയുടെ ഭാഗമായ കർപൂരി താക്കൂർ ജനതാപാർട്ടി പിളർന്നപ്പോൾ ചരൺസിങ്ങ് വിഭാഗത്തിനൊപ്പം നിലയുറപ്പിച്ചു.

പാവപ്പെട്ടവരുടെ നേതാവായി അറിയപ്പെടുന്ന കര്‍പ്പൂരി താക്കൂറാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 1978ല്‍ സംവരണം ഏര്‍പ്പെടുത്തുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റായും കര്‍പ്പൂരി താക്കൂര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബിഹാറില്‍ നിന്നുള്ള സോഷ്യലിസ്റ്റ് നേതാക്കളായ ലാലു പ്രസാദ് യാദവ്, നിതിഷ് കുമാര്‍, റാം വിലാസ് പസ്വാന്‍, ദേവേന്ദ്രപ്രസാദ് യാദവ് എന്നീ നേതാക്കളുടെ രാഷ്ട്രീയ ഗുരുനാഥനായി കണക്കാക്കപ്പെടുന്ന നേതാവാണ്

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോഴാണ് ബിഹാറിൽ നിന്നുള്ള പിന്നാക്കവിഭാഗത്തിലെ സോഷ്യലിസ്റ്റ് നേതാവിന് രാജ്യത്തെ പരമോന്നത ബഹുമതി സമ്മാനിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

സ്‌കൂൾ പ്രവേശനോത്സവം; ജൂൺ മൂന്നിന്, അടുത്ത അധ്യയന വർഷം ഭിന്നശേഷി സൗഹൃദമാക്കും

സമസ്തയുമായി അഭിപ്രായ ഭിന്നതയില്ല; സുപ്രഭാതം ദിനപത്രം വേദനിപ്പിച്ചു: പി കെ കുഞ്ഞാലിക്കുട്ടി

SCROLL FOR NEXT