National

'ജീവിതം എളുപ്പമല്ല, അത് കഠിനമാണ്', വിവാഹ മോചനത്തിന് മുൻകൈ എടുത്തത് സാനിയ മിർസ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മുൻ പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് കഴിഞ്ഞ ദിവസമാണ് നടി സന ജാവേദിനെ വിവാഹം ചെയ്തത്. മുൻ ഭാര്യ സാനിയ മിർസയുമായുള്ള വിവാഹ ബന്ധം തകർച്ചയിലാണെന്ന രീതിയിൽ വാർത്തകൾ പരക്കവേയായിരുന്നു പുതിയ പങ്കാളിയെ പരിചയപെടുത്തി കൊണ്ടുള്ള ഷുഹൈബിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്.

എന്നാൽ വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാനിയ മിർസയുടേതായിരുന്നെന്ന് സാനിയയുടെ പിതാവ് ഇമ്രാൻ മിര്‍സ പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയോടാണ് ഇമ്രാൻ മിര്‍സയുടെ പ്രതികരണം. മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനുള്ള ‘ഖുൽഅ്’ വഴിയാണ് സാനിയ വിവാഹമോചനം നേടിയത്.

2012 ൽ ഹൈദരാബാദിൽ വെച്ചാണ് ഷുഹൈബ് മാലികും സാനിയ മിർസയും വിവാഹിതരാവുന്നത്. ഇസാൻ എന്ന മകനുണ്ട് ഇരുവർക്കും. 2022 മുതൽ സാനിയയും ഷുഹൈബും അകൽച്ചയിലാണെന്നും വിവാഹ മോചനത്തിന് തയാറെടുക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇരുവരും വാർത്തകൾ നിഷേധിക്കുകയാണ് ചെയ്തത്. രണ്ടു പേരും തിരക്കുള്ളവരായതിനാൽ ഒരുമിച്ചു ചിലവഴിക്കാൻ സമയം ലഭിക്കുന്നത് കുറവാണെന്നും, ആയതിനാൽ തന്നെ പുറത്തു വരുന്നത് കിംവദന്തികൾ ആണെന്നാണ് വാർത്തകളോട് അന്ന് ഷുഹൈബ് പ്രതികരിച്ചത്.

കഴിഞ്ഞ കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ മിക്സിഡ് ഡബിൾസിന് ശേഷമാണ് സാനിയ ടെന്നിസ് കരിയർ അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സാനിയയുടെ പല സമൂഹമാധ്യമ പോസ്റ്റുകളും താരങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയിക്കുന്നതായിരുന്നു. രണ്ട് ദിവസം മുമ്പ് സാനിയയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി വിവാഹമോചനത്തിലേക്ക് താരങ്ങൾ പോകുന്നുവെന്നതിന്റെ സൂചന നൽകിയിരുന്നു.

'വിവാഹവും വിവാഹമോചനവും കഠിനമാണ്, നിങ്ങൾക്ക് ഇഷ്മുള്ളത് തിരഞ്ഞെടുക്കുക, ആശയവിനിമയം ബുദ്ധിമുട്ടാണ്, അത് നടത്താതിരിക്കാൻ കഴിയില്ല, ജീവിതം എളുപ്പമല്ല, അത് കഠിനമാണ്. നമുക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം' -ഇങ്ങനെയാണ് സാനിയയുടെ സ്റ്റോറിയിൽ പറയുന്നത്.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT